Thursday, June 21, 2012

പാലിയേക്കരയിലെ ടോള്‍ വിരുദ്ധ സമരഭടന്‍മാര്‍ക്ക്


പാലിയേക്കരയിലെ ടോള്‍ വിരുദ്ധ സമരഭടന്‍മാര്‍ക്ക്

തേജസ് ദൈ്വവാരിക മെയ് മാസം

Download Link will appear soon


Thursday, June 14, 2012

Toll roads awarded before 2009 can yield 22% return: Crisil

S. Shanker
High inflation, revenue booster: A view of toll plaza of National Highways Authority of India.
High inflation, revenue booster: A view of toll plaza of National Highways Authority of India.
Crisil Research said toll road projects awarded before 2009 could earn an average return on equity of 22 per cent.

Traffic growth boosts revenues

The study, covering 23 operational build-operate-transfer projects, indicates that less competition had kept bid amounts modest and higher than expected growth traffic had boosted toll revenues.
The 23 projects form one-fourth the length of BOT toll road projects operational in the country.
Typically developers look for 16-18 per cent returns while bidding.

Scene before 2009

Crisil said on an average, only five developers bid for each project prior to 2009.
This was due to uncertainties in policies on BOT toll road projects.
Developers were unsure whether the government would transfer land in time for construction.
Further, the absence of an exit option meant that developers could not sell their entire equity stake in the projects.
On an average, toll revenues for the 23 projects increased 10-12 per cent over 2008-09 to 2010-11.
Crisil said assuming future traffic growth at a modest six per cent through the remaining term of the projects the equity returns for these projects were likely to exceed 20 per cent. High inflation also boosted toll revenues.
“As changes in toll rates are linked to movements in the WPI, the average increase in toll rates was similar to the increase in the WPI during the period,” said Mr Ajay D'Souza, Director, Crisil Research.

AGGRESSIVE BIDDING

Increased competition led to aggressive bidding for newer BOT projects.
The attractiveness of projects increased with the government speeding land acquisition, providing an exit option in the licensing agreement and awarding lucrative stretches of the National Highway Development Programme.
The average number of bidders for one project has gone up to 25-30. In most of the newer projects, developers have been offering a premium.
A premium is a committed annual payment to the government over the term of the project.
In 2011-12, almost 65 per cent of the projects were awarded on premium basis, compared with 25 per cent in 2008-09.
According to Mr Prasad Koparkar, Senior Director, “The premium amounts even exceeded the project cost in some NHDP Phase III and V projects, for which bidding was particularly aggressive. Crisil expects the higher premium to bring down the average equity returns to about 14 per cent.” 


http://www.thehindubusinessline.com/industry-and-economy/logistics/article3465335.ece

Hunger Strike Against BOT (Toll) Model at Palliakkara, Kerala

 When I was in India two months ago, I witnessed on the TV screen, the Kerala Police on order from the government brutally removing the protesters against an impending BOT toll collection at Palliakkara, a place on the  Mannuthy -Idappally national highway.
The protest in the context of India’s neo-liberal market projects, noted for non-participation and support by trade unions or major political parties including the C.P.M (Communist Party of India, Marxixst) noted for its interest in socialist causes, is dubbed as a new social phenomenon.  It showcases the Kerala publics’ direct answer to toll collection on their roads.   A hunger strike, started as part of the protest, since 19 February 2012 is still on, as per my knowledge.
Though protesters are of the opinion that the toll is an additional burden on the finance of the road users, that is not all for what they are protesting.  They have deeper issues brewing in their mind, racial, historical, socio-cultural, economical and structural.  They see it as their government’s blatant support to the finance capitalists’ enrichment at the expense of their right to use the national highways.
The protesters have formed a Committee Against Privatisation of National Highways and land Displacement (CAPNHD).  Land eviction and privatisation of road go hand in hand that is the government evicts the owners of land from both sides of the road after paying nominal compensation and  present it to the constructors.
Road use in Kerala is a very sensitive thing that has serious historic and racial connotations.  There were, once, racist rules, which effectively chased the public- the majority- away from the use of Kerala roads or paths, tinkered and used by the upper castes.  Only after independence such practices were brought to a halt through laws and not through social reforms.
Though the present situation is seemingly somewhat different, it brings back to their mind the old memories.
Structural problems are the most severe ones.
In India, roads have always been a serious problem to the extent of hampering its development, progress, communication and image, ever since it became a free nation. Nothing much has changed even now.  In Kerala, during holidays, I take to cover a thirty KM the equivalent time needed to cover a hundred KM here in South Africa.  On a long trip your nightmare is ‘traffic jam’ which can cause a delay from three to five hours in reaching your destination.
When compared to conditions in other parts of the world, the  Kerala roads and highways are a disaster.  Filled with potholes, broken edges, single lane in most parts, ugly, smelling, dirty, and no pedestrian paths, traveling on them are like taking big risks.
Traditionally Indian roads  were constructed through public procurement which had two defects: 1. budgetary constrains 2. weak planning and implementation that resulted in serious time and cost overruns.  So ever since the eighties that is since the 7th Five Year Plans the nation was looking for non-conventional source of resources and private sector participation.

The leap from that stage to the current BOT toll gate is rationalized in the  government document……
So Pallikakkara is not an isolated case, simply a for-runner to what is going to happen on state and national highways all across India.
WHAT ARE THE PROTECTOR’S RATIONAL?
So, if the construction of roads and highways is of such a high necessity, why are  they protesting at Palliakkara?
According to them, or the people of Kerala at large, Palliakkara toll gate have serious structural issues.
On April 19, 2012, dr.A .Achuthan an activist on environment suggested in a CAPNHD  meeting that the public demand is not to reduce the toll rate at Palliakkara on Mannuthi -Idappally road but to completely eliminate it.
He pointed out that 1. the road construction on the BOT toll gate is simply intended to enrich the owners of the global capital.  2 The government’s argument for introducing the BOT toll as lack of money is not the truth. The government is paying millions in tax rebate and commission to the constructors  which is more than the real cost.  3. The government is busy making rules to implement the land eviction 4. According to the decision of the Road Congress of India for a four lane highway only 30m width is needed, but the government is extending it to 45m. This is to promote the interest of the fast moving road users, thatcomes only 10 percent.  5 It is infringing upon the people’s democratic rights on highways and the roads and 6. The BOT constructors have not completed the road work as per promise and standard practices.
The editorial of  Madhyamam, a local language news paper is more graphic on the structural issue.  According to which the cost suggested by Kerala’s Public Works Department (PWD) is 6 t0 7.5 crores per KM, while it is 17 to 25 crores for the BOT toll constructors.  That is for a four lane highway from Kasargode to Idappally costs only Rs. 3000 crores if done by the PWD the BOT toll cost is 8000 Crores. Also the government should pay a forty percent of this as commission to the BOT toll constructors. That is the government should pay RS. 3200 crores (40% of 8000) which is 200 crores more than the PWD charge.  On top of this the government should find the land eviction cost.
Also after the construction the BOT toll company is given a 30 year right on the road during which period it can charge toll on the road users.  Also no new road should be constructed closer to the BOT toll roads during this period.
It is also pointed out that there was no real road construction done on the Mannuthy- Idappally road by the BOT (Toll) constructors. Instead they had only scratched the sides of the existing 30m highway to make it 45 m wide.

e-tolling on Gauteng highway (South Africa) blocked by Pretoria high court

By Prasannakumary Raghavan

May 7


http://www.timeslive.co.za/Feeds/2012/04/29/roadblock
On April 28, two days after the South African government decided to postpone the e-toll collection on the Gauteng highway by one month, Judge Bill Prinsloo of the Pretoria High Court passed a prohibitive order to block the collection pending a final court decision on the matter.  This final decision may take months or years according to the experts.
Judge Prinsloo was acting on an interdict brought over by the Opposition to Urban Tolling Alliance (Outa), South Africa.
The following statements in Judge Prinsloo’s judgment would give the readers the considerations behind his judgment.
“I am inspired by the fact that the dispute has enjoyed nationwide prominence and debate. It is important for some form of clarity to be received,” he said.

About Outa’s effort he mentioned: “After careful considerations of the arguments, the applicant has managed to cross this hurdle. I am persuaded that the applicants have managed a prima facie case to have the decisions reviewed.”
He also considered the road users suffering in making the extra payment” the decision to e-toll was unreasonable because road users would be required to pay more for the collection of tolls than they did for the actual road upgrades.
Another consideration was the lack of transparency; “Sanral has refused to disclose, despite invitation, the true costs of e-tolls or the contract with the ETC(Electronic Toll Collection) -joint venture.” (Sanral is the national road construction company that was going to collect the toll in the Gauteng highway.
He also said that the ”minister of transport had not dealt with the impossibility of enforcing e-tolling”.
Toll collections in India and South Africa have similarities and contradictions.   In both countries the matter is revolving around unscrupulous privatisation of road development and its ‘unreasonable’ impacts on the road users- the public.
However,  in South Africa it ‘enjoyed national wide prominence and debate’.  They centered around questions on transparency in the actual spending and the fairness in contracting.  All political parties including the ruling and the opposition took active participation in it.  All unanimously welcomed Judge Pinsloo’s judement on toll collection.
COSATU (Congress of the South Africa, which is in partnership alliance with the ruling ANC (African National  Congress) Party  welcomed the judgment saying, “We hope that the e-toll system will be abandoned forever … The system has proved to be unpopular and impossible to collect,”.
In India too there are signs of similar public protest.  It is in response to a PIL case that the Supreme Court of India questioned  the Policy on toll collection on the under-construction Gurgaon-Delhi highway.
But it is a matter of concern in the case of Palliakkara Kerala, that the protesters – the majority among the road users- enjoy no support from the  political parties both – ruling and opposition.  The ruling UDF is an alliance among the cultural minorities in Kerala.  The opposition L.DF is also an alliance party, the Indian Communist Party (Marxist) being the major player in it.  It is  rumored that individuals from both alliances enjoy high stakes in the construction companies.
In the market driven globalisation, government finds public-private-partnership an effective option for the much needed infrastructure development.  BOT is such as partnership initiative.  Consequently the private can be selfish, and uncaring to the public in their crave for profit. So a balancing between these two interest is a must.  That can only be effectively achieved by an informed and enlightened public

http://indiablooming.com/india/e-tolling-on-gauteng-highway-south-africa-blocked-by-pretoria-high-court#more-1447

Tuesday, May 15, 2012

തെരുവുകള്‍ സമരഭൂമികളാവുമ്പോള്‍



തെരുവുകള്‍ സമരഭൂമികളാവുമ്പോള്‍


പാലിയേക്കരയിലെ നിരാഹാരസമരം രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനിന്ന് മുന്നേറുമ്പോള്‍ തന്നെ എന്‍.ജി.ഒ. സ്വഭാവം പുലര്‍ത്തുന്ന ചില സംഘടനകളും നേതൃത്വവും ഒത്തുതീര്‍പ്പുകളുടെ കെണിയൊരുക്കി കാത്തിരിക്കുന്നത് തിരിച്ചറിയേണ്ടതുണ്ട്. അത്തരമൊരു ഒത്തുതീര്‍പ്പിന് അവസരമൊരുക്കാന്‍ മുഖ്യധാര മാധ്യമങ്ങളും രംഗത്തുണ്ട്. സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ എളുപ്പമാണെന്നും അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ നിന്നുള്ള വ്യതിയാനം കീഴടങ്ങലാണെന്നും ചരിത്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.


 മോചിത മോഹനന്‍
 ലോകമെമ്പാടും തെരുവുകള്‍ സമരഭൂമികളാവുകയാണ്. സഞ്ചരിക്കാന്‍ മാത്രമല്ല, സമരം ചെയ്യാനുള്ള ഇടം കൂടിയാണ് തെരുവുകളെന്ന് തെളിയിച്ച് രാഷ്ട്രീയ മുദ്രാവാക്യത്തിന്റെ  പ്രയോഗ ഭൂമിയാക്കി മാറ്റിക്കൊണ്ട് സാമ്രാജത്വ ആഗോളീകരണത്തിനെതിരെ പുതിയ സമരമുഖങ്ങള്‍ തുറക്കപ്പെടുകയാണ്. കേരളത്തില്‍ തെരുവുകള്‍ സമരഭൂമികളാവുന്നത് പുതിയ സംഭവമല്ല.
സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഉജ്ജ്വലമായ പോരാട്ടങ്ങള്‍ നടന്ന മണ്ണാണിത്. 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ തീച്ചൂളയിലായിരുന്നു കേരളം. കെ.കേളപ്പന്‍ നയിച്ച വൈക്കം സത്യാഗ്രഹം ഇതിന്റെ മുന്നിലുണ്ട്. തെരുവുകളിലൂടെ വില്ലുവണ്ടിയോടിച്ച് സവര്‍ണ്ണാധിപത്യത്തെ ചോദ്യം ചെയ്ത അയ്യങ്കാളിയുടെ പോരാട്ടം ജാതി ജന്മി നാടുവാഴിത്തത്തിന്റെ നാലുകെട്ടുകളില്‍ ഇടിമുഴക്കം സൃഷ്ടിക്കുകയും അടിച്ചമര്‍ത്തപ്പെട്ടവനും ആത്മാഭിമാനമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സംഭവമാണ്. കൊച്ചി പ്രധാനമന്ത്രി പാലിയത്തച്ഛന്റെ വസതിക്കു മുന്നിലൂടെയുള്ള വഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ നടന്ന സമരവും പാലിയം സത്യാഗ്രഹവും ഏറ്റവും കൂടുതല്‍ ഭരണകൂട ഭീകരത നേരിടേണ്ടിവന്ന സമരങ്ങളിലൊന്നാണ്. ആര്യപള്ളത്തിന്റെയും പ്രിയദത്തയുടെയും നേതൃത്വത്തില്‍ അന്തര്‍ജ്ജനങ്ങള്‍ തെരുവിലിറങ്ങിയത് ചരിത്ര സംഭവമാണ്. എ.കെ.ജി. എന്നും സമരത്തിന്റെ മുന്നിലുണ്ടായിരുന്നു. പറഞ്ഞിട്ടെന്തുകാര്യം, പാലിയം സത്യാഗ്രഹത്തിന്റെ ചരിത്രത്തിലൂടെ പാലിയേക്കരയിലെത്തുമ്പോള്‍ മുഖ്യാധാര വിപ്ലവ പ്രസ്ഥാനങ്ങള്‍ ചുങ്കപ്പുരയില്‍ കുമ്പിട്ടുനില്‍ക്കുന്ന കാഴ്ച ദയനീയം തന്നെ. പഴശ്ശിരാജയും വേലുത്തമ്പി ദളവയും ആറ്റിങ്ങല്‍ റാണിയും ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ ചുങ്ക വ്യവസ്ഥക്കെതിരെ പൊരുതിയ ദേശാഭിമാനികളായിരുന്നു.
 2010 ഡിസംബര്‍ 17 വെള്ളി. ടുണീഷ്യയിലെ വഴിയോര കച്ചവടക്കാരനായ മുഹമ്മദ് ബു അസീസി യെന്ന ചെറുപ്പക്കാരന്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി ജീവിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആത്മാഹുതി ചെയ്തു. ഏകാധിപതിയായി സൈനുല്‍ ആബിദിന്‍ ബിന്‍ അലിയും മാധ്യമങ്ങളും സംഭവത്തെ അത്ര ഗൗരവമായി കണ്ടില്ല. പക്ഷെ ആ ചെറുപ്പക്കാരന്റെ ശരീരത്തില്‍ നിന്ന് പടര്‍ന്ന തീ നാമ്പുകള്‍ ടൂണീഷ്യന്‍ തെരുവുകളെ പ്രക്ഷോഭത്തിന്റെ തീക്കാറ്റിലമര്‍ത്തി. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സമരഭൂമികളായി ടൂണീഷ്യന്‍ തെരുവുകള്‍ മാറി. ഏകാധിപതികളും സാമ്രാജ്യത്വശക്തികളും കയ്യടക്കിയ തെരുവുകളെല്ലാം ജനങ്ങള്‍ തിരിച്ചുപിടിക്കുകയും പോരാട്ടങ്ങളുടെ സംഗമസ്ഥാനമായി കവലകള്‍ മാറുകയും ചെയ്ത കാഴ്ച പാശ്ചാത്യ ഭരണകൂടങ്ങളെ അമ്പരപ്പിച്ചു. സ്വപ്നങ്ങള്‍ പങ്കുവെച്ച് വിപ്ലവത്തിന് ഊര്‍ജ്ജം പകര്‍ന്ന് ജനങ്ങള്‍ തെരുവുകളിലേക്കൊഴുകി. പലരും വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയെങ്കിലും ഏകാധിപതികള്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായി. ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയര്‍ മുതല്‍ അമേരിക്കയിലെ വാള്‍സ്ട്രീറ്റ് വരെയുള്ള തെരുവുകളില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റടിച്ചു.
ഇരതേടിയും ഇണതേടിയും ശത്രുക്കളോട് പൊരുതി രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചും മുന്നേറിയ ജനസമൂഹങ്ങള്‍ സഞ്ചരിച്ചുണ്ടാക്കിയതാണ് ഭൂമിയിലെ വഴികളെല്ലാം.
ഈ  കൊച്ചുകേരളത്തിന്റെ തെരുവുകളിലും പ്രക്ഷോഭത്തിന്റെ പുതിയ അധ്യായങ്ങള്‍ എഴുതപ്പെടുകയാണ്. എന്‍.എച്ച്. 47 ല്‍ മണ്ണുത്തി – അങ്കമാലി റൂട്ടില്‍ പാലിയേക്കരയില്‍ ഗുരുവായൂരപ്പന്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ (പ്രൈവറ്റ്) ലിമിറ്റഡ് എന്ന കുത്തക കമ്പനി കെട്ടിപ്പൊക്കിയ ചുങ്കപ്പുര, കേരളത്തെ സംബന്ധിച്ച് സാമ്രാജത്വചൂഷണത്തിന്റെ ഭീകരരൂപമായി മാറിക്കഴിഞ്ഞു. കേരളത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന ഈ ചുങ്കവ്യവസ്ഥക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് സമരം നയിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി നഷ്ടപ്പെട്ട് കുത്തക കമ്പനിക്കുവേണ്ടിയുള്ള എപ്പിസോഡുകള്‍ക്ക് രൂപം നല്‍കുകയാണ് മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍.ഇരതേടിയും ഇണതേടിയും ശത്രുക്കളോട് പൊരുതി രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചും മുന്നേറിയ ജനസമൂഹങ്ങള്‍ സഞ്ചരിച്ചുണ്ടാക്കിയതാണ് ഭൂമിയിലെ വഴികളെല്ലാം. വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും സംസ്‌കാരത്തിന്റെയും പോരാട്ടങ്ങളുടെയും കേന്ദ്രങ്ങളായി

തെരുവുകള്‍ വികസിച്ചു. ശത്രുവിനെ അടിച്ചമര്‍ത്തി ആധിപത്യം സ്ഥാപിക്കാന്‍ അധികാരി വര്‍ഗ്ഗങ്ങള്‍ മികച്ച റോഡുകളുണ്ടാക്കി. ഇടവഴികള്‍ റോഡുകളായും റോഡുകള്‍ ദേശീയ പാതകളായും വികസിച്ചതിന്റെ പിന്നില്‍ പോരാട്ടങ്ങളുടെയും അടിച്ചമര്‍ത്തലിന്റേയും എത്രയോ കഥകളുണ്ട്. റോഡുകള്‍ ഉണ്ടാക്കുകയെന്നത് ഭരണവര്‍ഗ്ഗത്തിന്റെ ആധിപത്യം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമായിരുന്നു. ചന്തകളിലേക്കും തുറമുഖങ്ങളിലേക്കും ചരക്കുകള്‍ വേഗത്തില്‍ എത്തിക്കുന്നതിനും സമരങ്ങളും കലാപങ്ങളും അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിന്യസിക്കുന്നതിനും മികച്ച റോഡുകള്‍ ആവശ്യമായി. സാമ്രാജ്യത്വ ആഗോളീകരണത്തിന്റ കാലഘട്ടത്തില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന സൂപ്പര്‍ ഹൈവേകളും നാലുവരിപാതകളും ചുങ്കവ്യവസ്ഥയും അധിനിവേശത്തിന്റെ പ്രത്യക്ഷ രൂപങ്ങളാണ്. സേവന മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയപ്പോള്‍ ദേശീയ പാതകള്‍ നവീകരിച്ച് സ്വകാര്യ വത്ക്കരിക്കുകയും ചുങ്കംപിരിച്ച് കോടികള്‍ ലാഭമുണ്ടാക്കാന്‍ കുത്തകകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. സൗജന്യയാത്രക്കുള്ളതല്ല ദേശീയപാതകളെന്നും ബി.ഒ.ടി. അടിസ്ഥാനത്തില്‍ നവീകരിച്ച് ചുങ്കവ്യവസ്ഥയിലൂടെ അവയെ കച്ചവടവത്ക്കരിക്കണമെന്ന് ലോകബാങ്ക് പദ്ധതി തയ്യാറാക്കിയിട്ട് രണ്ട് ദശാബ്ദങ്ങളിലേറെയായി.
ഇന്ത്യന്‍ സമ്പദ്ഘടനയില്‍ പിടിമുറുക്കിയ കുത്തകകളും ഊഹ മൂലധന ശക്തികളും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ നിഷേധിച്ച് ദേശീയ പാതകളെ സ്വകാര്യ സ്വത്താക്കിയതില്‍ അമ്പരന്നിട്ട് കാര്യമില്ല. കാരണം നവലിബറല്‍ സിദ്ധാന്തത്തിന്റെ ഒരു പ്രയോഗമാണ് ചുങ്കം പിരിവ്. സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന പണം ( ഓമന പേര് ഗ്രാന്റ്) ഉപയോഗിച്ച് റോഡ് നവീകരിക്കുകയും പിന്നീട് അത് ഉപയോഗിക്കുന്നവരില്‍ നിന്ന് ഫീസ് ഈടാക്കുകയും ചെയ്യുന്ന വികസന രീതിയുടെ അടിത്തറ സാമ്രാജ്യത്വ ആഗോളീകരത്തിന്റേതാണ്. നിര്‍ഭാഗ്യമെന്ന് പറയട്ടെ ചുങ്കം പിരിവിനെതിരെയുള്ള സമരങ്ങളില്‍ നിന്ന് പലപ്പോഴും ഈ രാഷ്ട്രീയ പ്രശ്‌നം വഴിമാറിപ്പോകുന്നുണ്ട്. പാലിയേക്കരയിലെ നിരാഹാരം തീര്‍ച്ചയായും കേരളത്തിന്റെ നാളേക്കുവേണ്ടിയുള്ളതാണ്. ദിവസം ശരാശരി ഒരു കോടിയോളം രൂപ ചുങ്കം പിരിച്ചെടുക്കുന്ന ഈ ചൂഷണ സംവിധാനത്തെ തോല്‍പ്പിക്കേണ്ടത് അനിവാര്യമാണ്. ഇന്ന് പാലിയേക്കരയില്‍ ഉയര്‍ന്നിരിക്കുന്ന ചുങ്കപ്പുര നാളെ കേരളത്തിലെ നൂറോളം  കേന്ദ്രങ്ങളില്‍ കെട്ടിപ്പൊക്കുമെന്നതിന്റെ സൂചന ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിലുണ്ട്. 


ടോളില്ലാതെ റോഡുണ്ടാക്കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുറന്നുപറഞ്ഞു. കേരളത്തില്‍ 1360 കിലോമീറ്റര്‍ റോഡ് ബി.ഒ.ടി അടിസ്ഥാനത്തില്‍ നവീകരിച്ച് ടോള്‍ ഏര്‍പ്പെടുത്തുമെന്നാണ് ഗവര്‍ണ്ണര്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയത്. ഏതെങ്കിലും കുത്തകക്ക് ടോള്‍ നല്‍കാതെ കേരളീയര്‍ക്ക് സഞ്ചരിക്കാനാവില്ലെന്ന് ചുരുക്കം.
നവലിബറല്‍ നയങ്ങളെ പിന്തുണക്കാനും അതുമായി ബന്ധപ്പെട്ട വികസന രീതികളെ സ്വാഗതം ചെയ്യാനും ലജ്ജയില്ലാത്ത മുഖ്യധാര വിപ്ലവ പ്രസ്ഥാനങ്ങളാണ് ചുങ്കത്തിന് കുടപിടിച്ചു കൊടുക്കുന്നത്. യാഥാര്‍ത്ഥ്യമായി കഴിഞ്ഞ ടോളിനെ എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് സി.പി.ഐ(എം) ന്റെ പ്രമുഖ നേതാവ് തൃശൂരില്‍ പ്രഖ്യാപിച്ചത്. യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിച്ച് സമരങ്ങളില്‍ നിന്ന് വഴിമാറി സഞ്ചരിക്കലാണോ വിപ്ലവ പ്രസ്ഥാനത്തിന്റെ ചുമതല ? ആഗോളവത്ക്കരണം യാഥാര്‍ത്ഥ്യമല്ലേ?, വിലക്കയറ്റം യാഥാര്‍ത്ഥ്യമല്ലേ ?, തൊഴിലില്ലായ്മ യാഥാര്‍ത്ഥ്യമല്ലേ ? ഇതിനെതിരെ സമരങ്ങള്‍ പാടില്ലെന്നാണോ സി.പി.ഐ(എം) നയം. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടി സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ വികസനരീതികള്‍ക്ക് വഴിയൊരുക്കുന്നതിനുള്ള പശ്ചാത്തലം സൃഷ്ടിക്കാന്‍ മാത്രമാണ് പാലിയേക്കരയിലെ ചുങ്കപ്പുരയില്‍ ഇളവുകള്‍ നല്‍കിയാല്‍ പ്രശ്‌നം അവസാനിക്കുമെന്ന് സി.പി.ഐ(എം) പ്രഖ്യാപിച്ചതിന്റെ പിന്നിലെ രഹസ്യം. പാലിയേക്കരയില്‍ ഇളവുകള്‍ നേടിയെടുക്കുക; ഭാവിയില്‍ കേരളത്തില്‍ ഉയരുന്ന ചുങ്കപ്പുരകള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കുക. അതുമാത്രമാണ് സി.പി.ഐ(എം) ലക്ഷ്യമിടുന്നത്. 

സാമ്രാജത്വ ആഗോളീകരണത്തിന്റെ ഭാഗമായുള്ള വ്യാവസായിക നിലപാടുകള്‍ വികസിപ്പിച്ചെടുത്തതിന്റെ തിരിച്ചടികള്‍ ബംഗാളില്‍ നേരിട്ടിട്ടും പാഠം പഠിക്കാതെ പോകുന്നത് നവലിബറല്‍ നയങ്ങളോടുള്ള ദാസ്യ മനോഭാവമല്ലാതെ മറ്റൊന്നുമല്ല.
പാലിയേക്കരയിലെ നിരാഹാരസമരം രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനിന്ന് മുന്നേറുമ്പോള്‍ തന്നെ എന്‍.ജി.ഒ. സ്വഭാവം പുലര്‍ത്തുന്ന ചില സംഘടനകളും നേതൃത്വവും ഒത്തുതീര്‍പ്പുകളുടെ കെണിയൊരുക്കി കാത്തിരിക്കുന്നത് തിരിച്ചറിയേണ്ടതുണ്ട്. അത്തരമൊരു ഒത്തുതീര്‍പ്പിന് അവസരമൊരുക്കാന്‍ മുഖ്യധാര മാധ്യമങ്ങളും രംഗത്തുണ്ട്. സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ എളുപ്പമാണെന്നും അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ നിന്നുള്ള വ്യതിയാനം കീഴടങ്ങലാണെന്നും ചരിത്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാലിയേക്കരയിലെ നിരാഹാര പന്തലിലുള്ള ജാഗ്രത നിലനിര്‍ത്തി ജനങ്ങളെ ഐക്യപ്പെടുത്താനുള്ള പുതിയ സമരമുഖങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഭരണകൂടത്തിന്റെ ആയുധ ബലത്തോടെ കേരളത്തെ കൊള്ളയടിക്കുന്ന കുത്തകയെ പരാജയപ്പെടുത്താന്‍ എളുപ്പവഴികളില്ലെന്ന് അറിയുക.
 Dool news
May 9th, 2012 toll toll toll toll toll

no toll on roads
no toll no b. o. t 








Thursday, May 10, 2012

ടോള്‍ പിരിവിനെതിരെ നീതിപീഠം; പകല്‍ക്കൊള്ളയ്ക്ക് ന്യായമെന്തെന്ന് സര്‍ക്കാറിനോട് സുപ്രീം കോടതി



 ന്യൂദല്‍ഹി: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ദേശീയ പാതകളില്‍പോലും വന്‍തോതില്‍ ടോള്‍ പിരിക്കാന്‍ കരാറുകാര്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. ഇത്തരമൊരു തീരുമാനമെടുക്കാന്‍ എന്ത് ന്യായമാണ് പറയാനുള്ളതെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ഡി.കെ ജെയ്ന്‍, എ.കെ ദേവ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ഗൂര്‍ഗൗണ്‍- ദല്‍ഹി ഹൈവേയിലെ വന്‍തോതിലുള്ള ടോള്‍ പിരിവിനെ ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിയ്ക്കുകയായിരുന്നു കോടതി.


ഇപ്പോള്‍ നിര്‍മാണം നടക്കുകയോ, വീതികൂട്ടല്‍പ്രവര്‍ത്തനം തുടരുകയോ ചെയ്യുന്ന റോഡുകളില്‍ പോലും വാഹന ഉടമകളില്‍ നിന്ന് വന്‍തോതില്‍ ടോള്‍ പിരിക്കുകയാണെന്ന് പാര്‍ലമെന്ററി പാനല്‍ കണ്ടെത്തിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍.
‘ നിര്‍മാണം നടക്കുന്ന ഹൈവേകള്‍ പണമുണ്ടാക്കാനുള്ള യന്ത്രങ്ങളല്ല. അടിസ്ഥാനസൗകര്യങ്ങളും വികസനവും സാധാരണ പൗരന്‍മാര്‍ക്ക് വേണ്ടിയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷേ സാധാരണക്കാര്‍ തന്നെ ഇതിന് പണം ചിലവാക്കേണ്ടി വരുന്നു. ഞങ്ങള്‍ ഇക്കാര്യം പരിശോധിക്കും’ കോടതി പറഞ്ഞു.
‘ ഒരോ പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഒരു ടോള്‍ ബൂത്തുണ്ടാവും. ഒരാള്‍ ദല്‍ഹിയില്‍ നിന്നും അമൃതസര്‍വരെ റോഡിലൂടെ പോകുകയാണെങ്കില്‍ അയാളുടെ പോക്കറ്റില്‍ കുറച്ച് നൂറിന്റെ നോട്ടുകള്‍ കൂടി കരുതേണം: കോടതി നിരീക്ഷിച്ചു.
പൊതുതാല്‍പര്യ ഹരജിയുടെ പരിധിയില്‍ നിന്നും മാറുകയാണെന്ന കൗണ്‍സിലിന്റെ നിര്‍ദേശത്തെ ശക്തമായ വാക്കുകള്‍ കൊണ്ടാണ് ജസ്റ്റിസ് ജെയ്‌നും ഡെയ്‌വും എതിര്‍ത്തത്. ‘ ഈ ഹരജിയുടെ സാധ്യതകളെ ഞങ്ങള്‍ വലുതാക്കുകയാണ്. ഇതിന്റെ പിന്നിലുള്ള നയങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടപ്പെടണം. കരാറുകാരെ മാത്രം സഹായിക്കുകയെന്നത് മാത്രമാണോ നിങ്ങളുടെ നയം?’ ജഡ്ജുമാര്‍ ചോദിച്ചു.
ടോള്‍ പിരിവുകളില്‍ നിന്നും ഒഴിവാക്കപ്പെടാനായി വാഹനയുടമകള്‍ സ്വന്തം സുരക്ഷപോലും അവഗണിക്കേണ്ട ഘട്ടത്തിലെത്തിയിരിക്കുകയാണ്. ടോള്‍ ബൂത്തിന് സമീപമെത്തിയാല്‍ അവിടെ നിന്നും പിറകോട്ട് വന്ന് മറ്റേതെങ്കിലും തെറ്റായ വഴിയിലൂടെ പോകുകയെന്നത് യാത്രക്കാര്‍ പതിവാക്കിയിരിക്കുകയാണ്. ഇത് പലപ്പോഴും അവരുടെ സുരക്ഷയെ തന്നെ ബാധിക്കുമെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി.
 May 10th, 2012
Dool News

Friday, May 4, 2012

ടി പി ചന്ദ്രശേഖരനു ആദരാജ്ഞലികള്‍


അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയ ദേശീയ പാത സ്വകാര്യവല്‍ക്കരണ-കുടിയിറക്കു വിരുദ്ധ സമിതി സംസ്ഥാന ട്രഷററും ടോള്‍ വിരുദ്ധ സമരത്തിന്റെ അമരക്കാരനും റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(ആര്‍.എം.പി.)യുടെ ഓഞ്ചിയം ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരനു ആദരാജ്ഞലികള്‍. വെള്ളിയാഴ്ച രാത്രി 10.15 ഓടെ വടകര കൈനാട്ടിക്കു സമീപം വള്ളിക്കാടിലാണ് ടി പിയെ അക്രമി സംഘം വെട്ടിക്കൊന്നത്. ദേശീയപാതകളില്‍ ടോള്‍ സ്ഥാപിക്കുന്നതിനെതിരേ സംസ്ഥാനത്തു നടക്കുന്ന സമരങ്ങള്‍ക്കു തുടക്കം മുതലേ ടി.പി മുന്‍കൈയ്യെടുത്തിരുന്നു. മൃതദേഹം ശനിയാഴ്ച പകല്‍ 12 മുതല്‍ 1 വരെ കോഴിക്കോട് ടൗണ്‍ ഹാളിലും 2 മുതല്‍ 3 വരെ വടകരയിലും പൊതുദര്‍ശനത്തിനുവെയ്ക്കും. ശവസംസ്‌കാരം വൈകിട്ട് അഞ്ചിന് ഒഞ്ചിയത്ത്.


Thursday, April 19, 2012

ബി.ഒ.ടി അടിസ്ഥാനത്തിലുള്ള റോഡ് വികസനം അനുവദിക്കരുത്: ഡോ. അച്യുതന്‍

കോഴിക്കോട്: ബി.ഒ.ടി അടിസ്ഥാനത്തിലുള്ള റോഡ് വികസനം അനുവദിക്കരുതെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. എ അച്യുതന്‍.
മണ്ണൂത്തി-ഇടപ്പള്ളി റോഡിലെ ടോള്‍ നിരക്കു കുറക്കുന്നതു കൊണ്ടു കാര്യമില്ല. ടോള്‍ പൂര്‍ണമായി ഇല്ലാതാക്കണം. ദേശീയ പാത സ്വകാര്യവല്‍ക്കരണ-കുടിയിറക്കു വിരുദ്ധ സമിതിയുടെ ജനകീയ സമരസംഗമം മൊഫ്യൂസില്‍ ബസ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഗോള മൂലധനത്തിന് കൊള്ളലാഭമുണ്ടാക്കുക എന്നതാണ് പാത ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിന്റെ ലക്ഷ്യം. ഇതിനായി ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി നിരവധി നിയമങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. റോഡ് നിര്‍മാണത്തിനു സര്‍ക്കാരിനു പണമില്ല എന്ന വാദം ശരിയല്ല. നികുതിയിളവുകളും മറ്റുമായി കോടിക്കണക്കിനു രൂപയുടെ ആനുകൂല്യമാണ് റോഡ് നിര്‍മാണ കമ്പനിക്കു നല്‍കുന്നത്. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് അഭിപ്രായ പ്രകാരം നാലുവരി പാതക്ക് 30 മീറ്റര്‍ മതിയെന്നിരിക്കേ 45 മീറ്റര്‍ ആക്കണമെന്നാവശ്യപ്പെടുന്നത് അമിതവേഗത്തില്‍ യാത്രചെയ്യണമെന്നാവശ്യപ്പെടുന്ന പത്തു ശതമാനത്തിന്റെ താല്‍പര്യം സംരക്ഷിക്കാനാണ്.
45 മീറ്ററില്‍ റോഡ് പണിയുക എന്നതിനേക്കാള്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യത്തിനാണ് പ്രാധാന്യം. ടോള്‍ ഏര്‍പ്പെടുത്തുന്നത് പണത്തിന്റെ പ്രശ്‌നമല്ല. പൊതുനിരത്തിലൂടെ സഞ്ചരിക്കാനുള്ള ജനങ്ങളുടെ അവകാശം ചോദ്യം ചെയ്യപ്പെടുന്നുവെന്നതാണ് പ്രശ്‌നം.

തൃശ്ശൂര്‍ പാലിയേക്കരയില്‍ റോഡിനോടൊപ്പം പൂര്‍ത്തികരിക്കുമെന്നു വാഗ്ദാനം ചെയ്ത നിരവധി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാതെ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ അന്താരാഷ്ട്ര മൂലധനത്തിന്റെ സര്‍ക്കാരാണോ ജനങ്ങളുടെ സര്‍ക്കാരാണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാത സ്വകാര്യവല്‍ക്കരണ-കുടിയിറക്കു വിരുദ്ധ സമിതി ജില്ലാ കണ്‍വീനര്‍ കെ പി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ടി എല്‍ സന്തോഷ്, ഡോ.ആസാദ്, കെ എസ് ഹരിഹരന്‍, സി എ അജിതന്‍,അഡ്വ.പി കുമാരന്‍കുട്ടി, പി ടി ഹരിദാസ് സംസാരിച്ചു.

പാലിയേക്കര സത്യാഗ്രഹം- മാധ്യമം എഡിറ്റോറിയല്‍

19/04/2012
പൊതുവഴികളെ ജാതിമേധാവികള്‍ കുത്തകയാക്കിവെക്കുന്നതിനെതിരെ, മുഴുവന്‍ മനുഷ്യരുടെയും സഞ്ചാര സ്വാതന്ത്രൃത്തിനും പൊതുവഴികളുടെ 'പൊതുത്വ'ത്തിനും വേണ്ടി നടന്ന സമരങ്ങള്‍ കേരളീയ നവോത്ഥാനത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പൊതുവഴികളിലെ സവര്‍ണ കുത്തക അവസാനിപ്പിച്ച നമ്മള്‍ ഇന്ന് പുത്തന്‍ മൂലധന ശക്തികള്‍ പൊതുവഴികള്‍ കൈയേറി ചുങ്കം പിരിക്കുന്നതിനെ നിസ്സംഗമായി നോക്കിനില്‍ക്കുകയാണ്. തൃശൂര്‍ ജില്ലയിലെ പാലിയേക്കരയില്‍, ദേശീയപാതയിലെ ചുങ്കപ്പിരിവിനെതിരെ കഴിഞ്ഞ ഫെബ്രുവരി 19 മുതല്‍ നടക്കുന്ന നിരാഹാര സത്യഗ്രഹ സമരം ചരിത്രപ്രസക്തവും നിര്‍ണായകവുമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. മുഴുവന്‍ മലയാളികളുടെയും ശ്രദ്ധയും പിന്തുണയും ആ സമരം ആവശ്യപ്പെടുന്നുണ്ട്. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങളെപ്പോലെ ചരിത്രപരമാണ് പാലിയേക്കര സത്യഗ്രഹവും.
ബി.ഒ.ടി രീതിയിലുള്ള ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കണക്കുകളും അക്കങ്ങളും പരിശോധിക്കാന്‍നിന്നാല്‍ നാം ശരിക്കും സ്തബ്ധരായിപ്പോകും. 2ജി സ്പെക്ട്രം അഴിമതിയെക്കാള്‍ വലുതാണിതെന്ന് വി.എം. സുധീരന്‍ പറഞ്ഞത് ഈ അക്കങ്ങളുടെ വ്യാപ്തി കണ്ടിട്ടാണ്. നമുക്ക് ആ കണക്കുകളിലേക്ക് ചെറുതായൊന്ന് പോകാം: സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കണക്കില്‍ ഒരു കി.മീ നാലുവരിപ്പാത നിര്‍മിക്കാന്‍ ആറുമുതല്‍ ഏഴരക്കോടി രൂപവരെയാണ് ചെലവ്. ബി.ഒ.ടി കമ്പനിക്കാരന്റെ കണക്കില്‍ ഇത് 17 മുതല്‍ 25 കോടി രൂപവരെ! കാസര്‍കോട് മുതല്‍ ഇടപ്പള്ളിവരെയുള്ള ദേശീയപാത നാലുവരിയാക്കാന്‍ പി.ഡബ്ല്യു.ഡി കണക്ക് പ്രകാരം 3000 കോടി രൂപ (പാലങ്ങളും അനുബന്ധ സംവിധാനങ്ങളുമുള്‍പ്പെടെ). സ്വകാര്യ ബി.ഒ.ടിക്കാരുടെ കണക്കില്‍ ഇത് 8000 കോടി രൂപ. സ്വകാര്യ കമ്പനികളുമായി സര്‍ക്കാറുണ്ടാക്കിയ കരാര്‍ പ്രകാരം മൊത്തം നിര്‍മാണച്ചെലവിന്റെ (ആ ചെലവ് കമ്പനിയാണ് നിശ്ചയിക്കുന്നത്!) 40 ശതമാനം സര്‍ക്കാര്‍ നല്‍കണം. അതായത് നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് പി.ഡബ്ല്യു.ഡി കണക്കാക്കിയ 3000 കോടിയേക്കാള്‍ അധികം തുക (3200 കോടി രൂപ) സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കണം. ആ പണം കൊണ്ട് സ്വകാര്യ കമ്പനി റോഡ് വിപുലീകരിക്കും. കൂടാതെ റോഡിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കല്‍, സ്ഥലവാസികള്‍ക്കുള്ള നഷ്ടപരിഹാരം എന്നിവയും സര്‍ക്കാര്‍തന്നെ നിര്‍വഹിക്കണം. കോടിക്കണക്കിന് രൂപ ഇതിനു വേണ്ടിയും സര്‍ക്കാര്‍ മാറ്റി വെക്കണം. ഇങ്ങനെയൊക്കെ ആയ ശേഷം ബഹുമാനപ്പെട്ട സ്വകാര്യ കമ്പനി റോഡ് നിര്‍മിച്ചു കഴിഞ്ഞാല്‍ 30 വര്‍ഷത്തേക്ക് റോഡിന് ഉടമസ്ഥാവകാശം റോഡ് പണി നടത്തിയ കമ്പനിക്കാണ്. നോക്കണേ, നേരത്തെ നിലവിലുള്ള റോഡ്, അതിന് ഇരുവശവും സര്‍ക്കാര്‍ അധികമായി ഏറ്റെടുത്ത് നല്‍കിയ ഭൂമി, റോഡ് നിര്‍മാണത്തിന് 40 ശതമാനം ഗ്രാന്റ് ഇതെല്ലാത്തിനു ശേഷവും റോഡിന്റെ 30 കൊല്ലത്തെ ഉടമ പണി നടത്തിയ കമ്പനിയും! ഇക്കാലയളവില്‍ കമ്പനി തോന്നിയമാതിരി ചുങ്കം പിരിക്കും. ചുങ്ക റോഡിന് സമാന്തരമായി മറ്റൊരു റോഡും ഈ 30 കൊല്ലത്തിനിടയില്‍ സര്‍ക്കാര്‍ പണിയാന്‍ പാടില്ല എന്നൊരു വ്യവസ്ഥയുമുണ്ട്. ചുങ്ക നിരക്ക് ആവശ്യാനുസൃതം വര്‍ധിപ്പിക്കാനുള്ള അവകാശവും സ്വകാര്യ കമ്പനിയില്‍ നിക്ഷിപ്തമത്രെ. ചെറിയ വണ്ടികള്‍ക്ക് (കാര്‍, ജീപ്പ്) കിലോ മീറ്ററിന് 85 പൈസയെന്നാണ് ഇപ്പോള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന തുക (ഭാരവണ്ടികള്‍, ലോറികള്‍ എന്നിവക്ക് യഥാക്രമം 4.70 രൂപ, മൂന്നു രൂപ എന്നിങ്ങനെയും). ഇപ്പോഴത്തെ ഈ നിരക്കുതന്നെ തുടരുകയാണെങ്കില്‍ 30 വര്‍ഷം കൊണ്ട് സ്വകാര്യ കമ്പനികള്‍ക്ക് ബഹുകോടികള്‍ വാരിയെടുക്കാനുള്ള കേന്ദ്രങ്ങളായി ഓരോ ടോള്‍ ബൂത്തും മാറും.
കൈയില്‍ കാശില്ലെന്ന സ്ഥിരം ന്യായത്തിലാണ് റോഡ് നിര്‍മാണം സര്‍ക്കാര്‍ സ്വകാര്യ കമ്പനികളെ ഏല്‍പിക്കുന്നത്. ഇന്ധന നികുതി, വാഹന നികുതി, റോഡ് നികുതി, രജിസ്ട്രേഷന്‍ ചാര്‍ജ്, ലൈസന്‍സ് ഫീ, ഗതാഗത പിഴ എന്നിവയിലൂടെ സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് ഈടാക്കുന്ന കോടികള്‍ എങ്ങോട്ടാണ് പോകുന്നത്? ഹൈവെ വികസനത്തിനുവേണ്ടി മാത്രം സംസ്ഥാന സര്‍ക്കാര്‍ ലിറ്ററിന് മൂന്ന് രൂപ ഇന്ധന സെസ് വാങ്ങുന്നതിന്റെ അര്‍ഥമെന്താണ്? കൈയില്‍ കാശില്ലെന്ന് പറയുന്ന അതേ സര്‍ക്കാര്‍ ബഹുകോടികള്‍ സ്വകാര്യ കമ്പനികള്‍ക്ക് റോഡ് നിര്‍മാണത്തിന് ഗ്രാന്റായി നല്‍കുന്നതെങ്ങനെയാണ്? ഹൈവെ വികസനവുമായി ബന്ധപ്പെട്ട ഇത്തരം ചോദ്യങ്ങള്‍ അനന്തമാണ്. അങ്ങേയറ്റം ദുരൂഹവും അപസര്‍പ്പക സ്വഭാവത്തിലുള്ളതുമായ കളികളാണ് ഇതിന്റെ പിന്നിലെന്ന് വ്യക്തം.
ചുങ്കപ്പാതകള്‍ ലോകത്തെങ്ങും യാഥാര്‍ഥ്യമായിക്കഴിഞ്ഞു, നമുക്ക് മാത്രം പിന്തിരിയാന്‍ കഴിയില്ല എന്നതാണ് ചുങ്കവാദികളുടെ ഒരു ന്യായം. ശരിയാണ്, കിടയറ്റ സൗകര്യങ്ങളോടു കൂടി സ്വകാര്യ പാതകള്‍ ലോകത്ത് പലേടത്തുമുണ്ട്. എന്നാല്‍, പൊതുപാതകളെ നശിപ്പിച്ചു കൊണ്ടല്ല, വികസിപ്പിച്ചതിന് ശേഷമാണ് അവിടങ്ങളില്‍ അത്തരം പാതകള്‍ പണിയുന്നത്. ഇവിടെ നടക്കുന്നത് അതല്ല. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പണിത ദേശീയപാതകള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുകയാണ്. അവര്‍ അതിന്റെ അപ്പുറവും ഇപ്പുറവും സര്‍ക്കാര്‍ ഏറ്റെടുത്തു കൊടുത്ത ഭൂമിയില്‍ അല്‍പം മണ്ണും ടാറുമിട്ട് തങ്ങളുടേതാക്കുന്നു. കേരളത്തില്‍ വ്യാപകമായ ഇട റോഡുകളില്‍നിന്ന് ഹൈവേയിലേക്കുള്ള പ്രവേശനം പോലും നിഷേധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്നു.
പാലിയേക്കരയില്‍ നടക്കുന്ന സമരം പൊതുപാതകള്‍ അന്യാധീനപ്പെടുന്നതിനെതിരായ ചരിത്രപരമായ ചെറുത്തുനില്‍പാണ്. വന്‍കിട നിര്‍മാണ കമ്പനികള്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കെടുത്താണ് ഒറ്റ നോട്ടത്തില്‍തന്നെ അറുപിന്തിരിപ്പനായ ഈ പദ്ധതിയുമായി മുന്നോട്ടുപോവുന്നത്. അതുകൊണ്ട് തന്നെയാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ സമരത്തോട് മുഖം തിരിക്കുന്നതും. കേരളത്തിലെ ദേശീയപാതകളുടെ ഇരുവശങ്ങളിലും കത്തിപ്പടരുന്ന ജനരോഷത്തെ അവര്‍ അവഗണിക്കുന്നതും അതുകൊണ്ടുതന്നെ. മൂലധന, കുത്തക താല്‍പര്യങ്ങള്‍ക്കെതിരെ ഗീര്‍വാണം മുഴക്കുന്ന സി.പി.എമ്മും ഈ സമരത്തില്‍നിന്ന് അകലെയാണ്. സ്വകാര്യ കുത്തകകള്‍ അവരെയും വിലക്കെടുത്തു കഴിഞ്ഞിരിക്കുന്നുവെന്നതാണ് സത്യം. പക്ഷേ, ഇടതുപക്ഷത്ത് തന്നെയുള്ള ശാസ്ത്ര സാഹിത്യ പരിഷത്ത് വിഷയത്തെ ഗൗരവത്തില്‍ പഠിക്കാനും ഹൈവെ വികസനത്തിന്റെ പേരിലെ തീവെട്ടിക്കൊള്ളക്കെതിരെ പ്രതികരിക്കാനുമുണ്ട്. മുഖ്യധാരാ കക്ഷികള്‍ കൈയൊഴിഞ്ഞ ജനകീയ പ്രശ്നങ്ങളെ ഏറ്റെടുക്കുന്ന നവസാമൂഹിക മുന്നേറ്റങ്ങളാണ് നമ്മുടെ കാലത്ത് രാഷ്ട്രീയത്തെ സജീവമാക്കുന്നത്. അത്തരം ശക്തികളും സംഘങ്ങളുമാണ് പാലിയേക്കര സമരത്തിന്റെ ഊര്‍ജം. ചരിത്രപരമായ വലിയൊരു ദൗത്യമാണ് പാലിയേക്കരയിലെ സത്യഗ്രഹികള്‍ ഏറ്റെടുത്തിരിക്കന്നത്. അവരെ പിന്തുണക്കേണ്ടത് നീതിയില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും കടമയാണ്.

ടോള്‍ നിരക്ക് കുറയ്ക്കും, സമയം കൂട്ടും: മുഖ്യമന്ത്രി

ടോള്‍ നിരക്ക് കുറയ്ക്കും, സമയം കൂട്ടും: മുഖ്യമന്ത്രി

doolnews.com

April 18th, 2012

തിരുവനന്തപുരം: അങ്കമാലി-മണ്ണൂത്തി ദേശീയ പാതയിലെ നിലവിലുള്ള ടോള്‍നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷിനേതാക്കളും സമരസമിതി പ്രതിനിധികളുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച പ്രശ്‌നം തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള എം.എല്‍.എ മാര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനനുസരിച്ച് ടോള്‍ പിരിക്കുന്ന കാലപരിധി വര്‍ധിപ്പിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

ദേശീയ പാതയില്‍ ആവശ്യത്തിന് തെരുവ് വിളക്കുകളും സിഗ്നല്‍ സംവിധാനവും സ്ഥാപിക്കുന്നതിന് അടിയന്തിര നടപടി എടുക്കും. ഡ്രെയിനേജ് സംവിധാനത്തിന്റെ കാര്യത്തിലും ഉടന്‍നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രഹീം കുഞ്ഞ് നിര്‍മ്മാണ കമ്പനി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സര്‍വ്വീസ് റോഡിന്റെ കാര്യത്തില്‍ സമരത്തെതുടര്‍ന്നുള്ള പ്രതികൂല സാഹചര്യം മാറികിട്ടിയാല്‍ ആറ് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കും. പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പക്ഷം സര്‍വ്വീസ് റോഡുകള്‍ ഗതാഗതയോഗ്യമാകുന്നതുവരെ ടോള്‍ പിരിവ് നിര്‍ത്തി വയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ എം.എല്‍.എ മാരായ ബി.ഡി ദേവസ്സി, കെ. രാധാകൃഷ്ണന്‍, പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍ ജില്ലാ കളക്ടര്‍ പി.എം. ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

News Collected by

Sunday, April 15, 2012

പാലിയേക്കര ടോള്‍: ചര്‍ച്ച നടത്തും -കലക്ടര്‍

14/04/2012
ആമ്പല്ലൂര്‍: കംപ്ളീഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെയാണ് ദേശീയപാതയില്‍ പാലിയേക്കരയില്‍ ടോള്‍ കമ്പനി ടോള്‍ പിരിവ് നടത്തുന്നതെന്ന ടോള്‍ വിരുദ്ധ സമരസമിതിയുടെ ആരോപണം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ജില്ലാ കലക്ടര്‍ പി.എം. ഫ്രാന്‍സിസ്. നിശ്ചിത സമയപരിധിക്കകം ദേശീയപാത നിര്‍മാണം പൂര്‍ത്തിയാക്കാതെ അനധികൃതമായാണ് കമ്പനി ടോള്‍ പിരിവ് നടത്തുന്നതെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം സംയുക്ത സമരസമിതി നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചിരുന്നു. തുടര്‍ന്ന് വിഷയം സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന കലക്ടറുടെ ഉറപ്പിന്മേലാണ് സമരസമിതി ഉപരോധം അവസാനിപ്പിച്ചത്. ഇതുപ്രകാരം വെള്ളിയാഴ്ച കലക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയിലാണ് സമരസമിതിയുടെ ആരോപണം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് സമിതിക്ക് കലക്ടര്‍ ഉറപ്പുനല്‍കിയത്.

http://www.madhyamam.com/news/163425/120414

Thursday, April 12, 2012

എന്‍.എച്ച് 47ല്‍ പകല്‍ക്കൊള്ള; കവര്‍ന്നത് 7 കോടിയിലേറെ

ഏപ്രില്‍ രണ്ടിനു ശേഷമുള്ള ടോള്‍പിരിവ് നിയമ വിരുദ്ധവും !!!

പാതയോരങ്ങളിലെ കൊള്ളസംഘങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ മണ്ണുത്തി-ഇടപ്പള്ളി റോഡില്‍ നടന്ന ടോള്‍ പിരിവ് വിവാദമാവുന്നു.
പ്രൊവിഷണല്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റി (പി.സി.സി)ന്റെ കാലാവധി ഈ മാസം രണ്ടിനു കഴിഞ്ഞിട്ടും പോലിസ് അകമ്പടിയോടെ നിയമവിരുദ്ധമായി ടോള്‍ പിരിവു തുടരുകയാണ്. ഒരു ദിവസം ഒരു കോടിയോളം രൂപയാണ് പാലിയേക്കരയില്‍ യാത്രക്കാരില്‍ നിന്നും പിരിച്ചെടുക്കുന്നത്. ഇതു പ്രകാരം ഇതിനകം ഏഴു കോടിയോളം രൂപയാണ് ടോള്‍ കമ്പനി ഇവിടെ നിന്നു കൊള്ളയടിച്ചത്.

ഇന്റര്‍ കോണ്ടിനെന്റല്‍ കണ്‍സള്‍ട്ടന്‍സ് ആന്റ് ടെക്‌നോക്രാറ്റ്‌സ് എന്ന സ്ഥാപനമാണ് മണ്ണുത്തി-ഇടപ്പള്ളി റോഡിന്റെ ഇന്റിപെന്റന്റ് കണ്‍സണ്‍ട്ടള്‍ട്ടന്‍സി. ഇവര്‍ കഴിഞ്ഞ ഡിസംബര്‍ നാലിനു അര്‍ധരാത്രി നല്‍കിയ പി.സി.സിയുടെ അടിസ്ഥാനത്തിലാണ് ടോള്‍പിരിവ് ആരംഭിച്ചത്. പി.സി.സിയോടൊപ്പം തന്നെ 120 ദിവസത്തിനകം പൂര്‍ത്തിയാക്കേണ്ട നിര്‍മാണ പ്രവൃത്തികളുടെ പഞ്ച് ലിസ്റ്റും നല്‍കിയിരുന്നു. ഈ പഞ്ച് ലിസ്റ്റ് അപൂര്‍ണവും കരാറുകാരെ സഹായിക്കുന്നതുമാണെന്നു അന്നു തന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഈ പഞ്ച് ലിസ്റ്റ് പ്രകാരമുള്ള നിര്‍മാണവും ഇതു വരെ കരാറുകാര്‍ നടത്തിയിട്ടില്ല. ഏപ്രില്‍ രണ്ടിനു 120 ദിവസ കാലാവധി കഴിഞ്ഞെങ്കിലും പ്രവൃത്തികള്‍ പൂര്‍ത്തിയായില്ല.

കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി തുടരുന്ന ടോള്‍ പിരിവ് നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് ടോള്‍ വിരുദ്ധ സംയുക്തസമരസമിതി ഇന്നലെ(11-04-2012) കണ്‍സള്‍ട്ടന്‍സി ഓഫീസിലേക്കു മാര്‍ച്ചു നടത്തി. പോട്ട സെന്ററില്‍ നിന്നു തുടങ്ങിയ മാര്‍ച്ച് ഇന്റര്‍ കോണ്ടിനെന്റല്‍ കണ്‍സള്‍ട്ടന്‍സ് ആന്റ് ടെക്‌നോക്രാറ്റ്‌സിനു മുന്‍വശത്തു പോലിസ് തടഞ്ഞു. തുടര്‍ന്നു നടന്ന പൊതുയോഗം കുടിയിറക്കു-സ്വകാര്യവല്‍ക്കരണ വിരുദ്ധസമിതി കണ്‍വീനര്‍ ടി എല്‍ സന്തോഷ് ഉദ്ഘാടനം ചെയ്തു. സമരസഹായസമിതി കണ്‍വീനര്‍ ടി കെ വാസു അധ്യക്ഷത വഹിച്ചു. സംയുക്തസമരസമിതി ജനറല്‍ കണ്‍വീനര്‍ പി ജെ മോന്‍സി സ്വാഗതം പറഞ്ഞു. എ.ഐ.വൈ.എഫ് സംസ്ഥാനസമിതി അംഗം വി എസ് ജോഷി, സി.പി.ഐ(എം.എല്‍) നേതാവ് പുരുഷോത്തമന്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് മിര്‍സാദ് റഹ്മാന്‍, എം മോഹന്‍ദാസ്, സി എ അജിതന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ടോള്‍ പിരിവ് ഉടന്‍ നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ട് കണ്‍സള്‍ട്ടന്‍സി ഓഫീസര്‍ക്കു നിവേദനം നല്‍കി. ഏപ്രില്‍ രണ്ടിനു പി.സി.സിയുടെ കാലാവധി കഴിഞ്ഞെന്നും കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നും ടീംലീഡറും ഹൈവേ എഞ്ചിനീയറുമായ ഹരിദാസ് അറിയിച്ചു. ഇക്കാര്യം ഹൈവേ പ്രൊജക്ട് ഡയറക്ടറേയും ഇന്റിപെന്റന്റ് കണ്‍സണ്‍ട്ടള്‍ട്ടന്‍സിയേയും അറിയിച്ചിട്ടുണ്ടെന്നും കരാര്‍ റദ്ദാക്കി നടപടി എടുക്കാന്‍ റിപോര്‍ട് നല്‍കിയിട്ടുണ്ടെന്നും ടീംലീഡര്‍ പറഞ്ഞു. പി.സി.സിയുടെ കാലാവധി കഴിഞ്ഞിട്ടും കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ ഏപ്രില്‍ രണ്ടിനു ശേഷം നടക്കുന്ന പിരിവ് നിയമവിരുദ്ധമാണെന്നും കരാറുകാരോടു എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമവിരുദ്ധമായ ടോള്‍പിരിവിനു സംരക്ഷണം നല്‍കും വിധം കലക്ടരുടെ റിപോര്‍ട് ആവശ്യപ്പെട്ട് കാത്തിരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി തിരുത്തണമെന്നു ടോള്‍വിരുദ്ധ സംയുക്തസമരസമിതി ആവശ്യപ്പെട്ടു.

നിയമവിരുദ്ധമായി പിരിച്ചെടുത്ത പണം തിരിച്ചടപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നു ടി എല്‍ സന്തോഷ് ആവശ്യപ്പെട്ടു.

By പി അനീബ്‌

Wednesday, April 11, 2012

ബി.ഓ.ടി ടോള്‍ വിരുദ്ധ സമരം, ഇടതുപക്ഷം പരാജയപ്പെടുന്നിടത്ത് ജനങ്ങള്‍ രാഷ്ട്രീയം പറയുന്നു


പൊതുമേഖലയുടെ അഞ്ചു ശതമാനം ഓഹരി വില്‍ക്കുമ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നവര്‍ ജനങ്ങള്‍ക്ക് ഏറ്റവും അനിവാര്യമായ പൊതുമെഖലയായ പൊതുവഴികള്‍ സ്വകാര്യകമ്പനിക്ക് തീറെഴുതിയപ്പോള്‍ ‘ഒരക്ഷരം എതിര്‍ത്ത് പറഞ്ഞില്ല എന്ന് തന്നെയല്ല, ആവശ്യമായ എല്ലാ കരാറുകളും ഒപ്പിട്ടു കൊടുക്കുകയും ചെയ്തു.

March 23rd, 2012
doolnews.com

ബി.ഓ.ടി ടോള്‍ വിരുദ്ധ സമരം, ഇടതുപക്ഷം പരാജയപ്പെടുന്നിടത്ത് ജനങ്ങള്‍ രാഷ്ട്രീയം പറയുന്നു


‘നോ ബി.ഓ.ടി നോ ടോള്‍’ എന്ന കൃത്യമായ മുദ്രാവാക്യം വെച്ചാണ് പാലിയേക്കരയില്‍ സമരം നടക്കുന്നത്. കഴിഞ്ഞ പത്തൊന്‍പതു ദിവസമായി നിരാഹാരം തുടര്‍ന്നിട്ടും സര്‍ക്കാരോ പ്രതിപക്ഷമോ സമരം കണ്ടതായി നടിക്കുന്നില്ല. നൂറു കണക്കിന് പോലീസുകാരുടെ അകമ്പടിയോടെ ടോള്‍ പിരിക്കുന്നതിനാല്‍ ഉപരോധിക്കുക എന്നത് ഈ ചെറിയ സംഘടകളെകൊണ്ട് സാധിക്കുന്നതല്ല. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി ചര്‍ച്ചകളില്‍ മുന്നോട്ടു വെച്ച ഒരഭിപ്രായം (ടോള്‍ ഇല്ലാതെ മുഴുനീള സര്‍വീസ് റോഡ് എന്നത് എങ്കിലും) നടപ്പാക്കണം എന്ന ആവശ്യം ഉയര്‍ന്നത്.

എന്നാല്‍ പിന്നീട് മുഖ്യമന്ത്രി തന്നെ അതില്‍ നിന്നും പിറകോട്ടു പോയി. കരാര്‍ ഒപ്പിട്ടു കഴിഞ്ഞതിനാല്‍ ഇനി പിന്മാറാന്‍ ആവില്ല എന്ന് മുഖ്യമന്ത്രി പലവട്ടം ആവര്‍ത്തിച്ചു. ടെണ്ടര്‍ നടപടിക്രമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ജി.ഐ.പി.എല്‍ എന്ന കമ്പനിയുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത് എന്നത് കൊണ്ടുതന്നെ അത് നിയമവിധേയമല്ല എന്നും സമരസമിതി ചൂണ്ടിക്കാണിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് നിര്‍മ്മിക്കും എന്ന് വാഗ്ദാനം നല്‍കിയ കമ്പനി ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന പാത അപകടങ്ങള്‍ പതിയിരിക്കുന്ന അപൂര്‍ണ്ണമായ ഒന്നാണ്. ബി.ഒ.ടി ക്ക് എതിരായ സമരമെന്നത് പലപ്പോഴും അമൂര്‍ത്തമായിട്ടാണ് പൊതുസമൂഹത്തിനു തോന്നിയിട്ടുള്ളത്. ആഗോളഉദാരസ്വകാര്യ വല്‍ക്കരണ നയങ്ങളുടെ ഭാഗമായി എല്ലാ മേഖലകളിലും ടോളും സെസ്സും സ്വാശ്രയ സ്ഥാപനങ്ങളും വ്യാപകമായ സാഹചര്യത്തില്‍ ബി.ഓ.ടി വിരുദ്ധ മുദ്രാവാക്യം ജനങ്ങള്‍ക്ക് ബോധ്യപ്പെടില്ല. എന്നാല്‍ മട്ടാഞ്ചേരി പാലത്തിന്റെ കണക്കു പുറത്തു വന്നപ്പോള്‍ (പതിമൂന്നു കോടി മുടക്കി പാലം നിര്‍മ്മിച്ച കമ്പനി ഇതിനകം 170 കോടി രൂപ പിരിച്ചു കഴിഞ്ഞുവെന്നും ഇനിയും ആറു വര്‍ഷത്തേക്ക് കൂടി പിരിക്കാന്‍ അനുവാദം തേടിയിരിക്കുകയുമാണെന്ന് അറിഞ്ഞപ്പോള്‍ ഇതിലെ കൊള്ള കുറെപ്പേരെങ്കിലും തിരിച്ചറിഞ്ഞു. എന്നിട്ടും നാല്‍പ്പത്തഞ്ചു മീറ്ററില്‍ ബി.ഓ.ടിപാത എന്ന സര്‍ക്കാര്‍ നയത്തിനെ എതിര്‍ക്കാന്‍ കുടിയോഴിക്കപ്പെടുന്നവര്‍ മാത്രമേ ഉണ്ടായുള്ളൂ എന്നത് സത്യമാണ്.

ഈ സാഹചര്യത്തില്‍ ആണ് പാലിയേക്കര സമരം വ്യത്യസ്തമാകുന്നത്. അവിടെ ഭൂമി ഏറ്റെടുക്കലിന്റെ പ്രശ്‌നമില്ല. അത് പൂര്‍ത്തിയായി. പ്രാദേശിക ജനതയ്ക്ക് ചില്ലറ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. എന്നിട്ടും അവിടെ സമരം ശക്തിപ്പെട്ടത് എന്തുകൊണ്ട് എന്നതാണ് പ്രധാന രാഷ്ട്രീയ പ്രശ്‌നം. കേരളം പോലൊരു സമൂഹത്തില്‍ ഒരു ബി.ഓ.ടി റോഡു എത്രമാത്രം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും, എന്ന് പ്രായോഗികമായി ജനങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു അവിടെ. അങ്ങനെ ആ ജനങ്ങളാണ് സമരത്തിന് വന്നിട്ടുള്ളത്. പ്രാദേശിക ജനത ഉയര്‍ത്തുന്നത് ദേശീയ രാഷ്ട്രീയ മുദ്രാവാക്യമാണ്. ഇടതുപക്ഷടക്കമുള്ള ‘ദേശീയ’ രാഷ്ട്രീയ കക്ഷികള്‍ ഉയര്‍ത്തുന്നതോ? അവര്‍ പ്രാദേശിക ഇളവുകള്‍ വേണമെന്ന് മാത്രമാണ്.

പൊതുമേഖലയുടെ അഞ്ചു ശതമാനം ഓഹരി വില്‍ക്കുമ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നവര്‍ ജനങ്ങള്‍ക്ക് ഏറ്റവും അനിവാര്യമായ പൊതുമെഖലയായ പൊതുവഴികള്‍ സ്വകാര്യകമ്പനിക്ക് തീറെഴുതിയപ്പോള്‍ ‘ഒരക്ഷരം എതിര്‍ത്ത് പറഞ്ഞില്ല എന്ന് തന്നെയല്ല, ആവശ്യമായ എല്ലാ കരാറുകളും ഒപ്പിട്ടു കൊടുക്കുകയും ചെയ്തു.

പൊതുപാതയില്‍ പൊതുയോഗ നിരോധനത്തിന് എതിരെ ആഞ്ഞടിക്കുന്നവര്‍ ഇനിമേല്‍ പൊതുപാത തന്നെ ഇല്ലാതായി എന്നത് അറിയാതാകുമോ? അതോ നേതാക്കള്‍ക്കെല്ലാം കാര്‍ (ഇന്നോവയും) ഉള്ളതുകൊണ്ട് വേഗമെത്താന്‍ നല്ല റോഡു ഉണ്ടായാല്‍ മതി, റോഡിനു ഇരുവശവും ഉള്ളവര്‍ എന്ത് ദുരിതം അനുഭവിക്കുന്നു എന്ന് അറിയേണ്ടതില്ല. എന്നാണോ?? ഇന്നോവയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടോള്‍ യാത്ര അത്ര അധികമായി തോന്നുകയുമില്ല. അതും പൊതു പണം ആണെങ്കില്‍ ഒരിക്കലും തോന്നാന്‍ വഴിയില്ല.

ഹൈക്കോടതിയില്‍ ടോള്‍ സംബന്ധിച്ച കേസ് നടക്കുകയാണ്. ഇത്തരം വിഷയങ്ങളില്‍ കേസ് കൊടുക്കാനും അവസാനം വരെ നടത്താനും ആളുകള്‍ തീരെയില്ല. ഒന്നോ രണ്ടോ പേര്‍ രാത്രിയും പകലും കുത്തിയിരുന്ന് രേഖകള്‍ തേടിയെടുത്ത് യുദ്ധം ചെയ്തു കേസ് ജയിച്ചാല്‍ വഴിയോരത്തിലൂടെ പതിറ്റാണ്ടുകള്‍ പോകുന്ന ആളുകള്‍ക്കും പൊതുസമൂഹത്തിനും ആണ് അത് ഉപകരിക്കുക. ദൗര്‍ഭാഗ്യവശാല്‍ കേസ് നടത്താനുള്ള സാമ്പത്തിക സഹായം പോലും തരാന്‍ കോടികള്‍ സ്വന്തമായുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളോ വ്യക്തികളോ തയ്യാറാവാറില്ല.

അതിനാല്‍ത്തന്നെ ഈ കേസ് വിജയിച്ചാല്‍ കേരളത്തിലെ ആകെ ടോള്‍ റോഡുകള്‍ക്കുള്ള മറുപടിയാകും അത്. ഇടതിന്നും വലതിനും ഉള്ള രാഷ്ട്രീയ പാഠവും.നോ തോല്‍ ഓണ്‍ റോഡ്സ് നോ തോല്‍ നോ ബി ഓ t

News Collected by

നിയമ വിരുദ്ധമായി പിരിവു നടത്തുന്ന പാലിയേക്കര ടോള്‍ പ്ലാസായിലെക്കുള്ള മാര്‍ച്ച്‌ പോലീസ് തടഞ്ഞു








-ചിത്രങ്ങള്‍ ജെറിന്‍




പാലിയേക്കരയിലെ
അനതികൃത ടോള്‍ പിരിവു ഉടന്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ടോള്‍ പ്ലാസയിലേക്ക് സംയുക്ത സമര സമിതിയുടെ നേതൃത്ത്വത്തില്‍ ഇന്ന് വൈകീട്ട് 6.30 ന്നു നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് രണ്ട് ദിവസത്തിനകം ടോള്‍ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയാകാമെന്ന കളക്ടരുടെ ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ച്‌ എട്ടു മണിയോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി

Saturday, March 31, 2012

ഹൈക്കോടതിയില്‍ ‘കള്ളവാങ്മൂലം’, പാലിയേക്കര ടോളിനു സര്‍ക്കാര്‍ സ്‌പോണ്‍സെര്‍ഡ് പോലീസ് സംരക്ഷണം



March 24th, 2012

ഹൈക്കോടതിയില്‍ ‘കള്ളവാങ്മൂലം’, പാലിയേക്കര ടോളിനു സര്‍ക്കാര്‍ സ്‌പോണ്‍സെര്‍ഡ് പോലീസ് സംരക്ഷണം


തൃശൂര്‍: ബി.ഓ.ടി പാതയ്ക്കായി ടോള്‍ പിരിക്കുന്നതിന് പാലിയേക്കരയില്‍ സ്വകാര്യ കമ്പനിക്കു സര്‍ക്കാര്‍ ചെലവില്‍ പോലീസ് സംരക്ഷണം നല്‍കുന്നില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്ങ്മൂലം പച്ചക്കള്ളമാണെന്ന് വിവരാവകാശ പ്രകാരം ലഭിച്ച രേഖകള്‍ തെളിയിക്കുന്നു.

റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാതെ നിയമവിരുദ്ധമായി തുടങ്ങിയ ടോള്‍ പിരിവിനു ഹൈക്കോടതിയുടെ അനുമതിയില്ലാതെ സര്‍ക്കാര്‍ സ്വമേധയാ പോലീസ് സംരക്ഷണം നല്‍കുകയായിരുന്നു എന്നും, പതിവിനു വ്യത്യസ്തമായി സര്‍ക്കാര്‍ ചെലവിലാണ് ഇവിടെ പോലീസ് സംരക്ഷണം നല്‍കുന്നതെന്നും തെളിയിക്കുന്ന രേഖകള്‍ ‘ഡൂള്‍ ന്യൂസി’ന് ലഭിച്ചു. ‘പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നതിന് പോലീസ് സംരക്ഷണം നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചാണ്.’ എന്നാണു മറുപടിയില്‍ പറയുന്നത്. ‘ഏകജാലക കമ്പനി ടോള്‍ പിരിക്കുന്നതിന് പോലീസ് സംരക്ഷണം ലഭിക്കുന്നതിനു വേണ്ടി ഗവണ്‍മെന്റ് ട്രഷറിയില്‍ തുക അടച്ചിട്ടില്ല്’ എന്നും രേഖയില്‍ പറയുന്നു.

ഹരിദാസ് ഇറവക്കാട് എന്ന സമരസമിതി പ്രവര്‍ത്തകന് വിവരാവകാശനിയമ പ്രകാരം തൃശൂര്‍ റൂറല്‍ ഡി.വൈ.എസ്.പി ഓഫീസില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് സര്‍ക്കാരിന്റെ ‘കള്ളവാങ്മൂലം’ പൊളിയുന്നത്.

പോലീസ് സംരക്ഷണം ലഭിക്കണമെങ്കില്‍ പൗരന്മാര്‍ ട്രഷറിയില്‍ പണം ഒടുക്കേണ്ടതുണ്ട്. എന്നാല്‍ റോഡുപണി തീരും മുന്‍പേ അനധികൃതമായി ടോള്‍ പിരിക്കുന്ന സ്വകാര്യ കമ്പനിക്കു സര്‍ക്കാര്‍ ചെലവിലാണ് പോലീസ് സംരക്ഷണം നല്‍കുന്നത്. കള്ള സത്യവാങ്മൂലം നല്‍കി ഹൈക്കോടതിയെ തെറ്റിധരിപ്പിച്ചതിനു നിയമനടപടി സ്വീകരിക്കുമെന്ന് കേസിലെ പരാതിക്കാരനായ ജോയ് കൈതാരം അറിയിച്ചു.

http://www.doolnews.com/police-protection-for-paliyekkara-toll-malayalam-news-454.html

News Collected by



പാലിയേക്കര ടോള്‍കമ്പനിയില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവിന് ഓഹരി


പാലിയേക്കര ടോള്‍കമ്പനിയില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവിന് ഓഹരി


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കടുത്ത പ്രതിഷേധത്തിനിടയിലും പാലിയേക്കരയില്‍ ടോള്‍കൊള്ള നടത്തുന്ന ഗുരുവായൂര്‍ ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ സംസ്ഥാനത്തെ സമുന്നതനായ കോണ്‍ഗ്രസ് നേതാവിന് ബിനാമി ഓഹരി. ശക്തമായ എതിര്‍പ്പിനിടയിലും ടോളുമായി മുന്നോട്ട് പോവാന്‍ സംസ്ഥാന സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതും ഈ നേതാവാണ്.

ഈ പ്രമുഖ കോണ്‍ഗ്രസ് നേതാവാണ് പാലിയേക്കര ടോള്‍ വിരിവ് വിഷയവുമായി ബന്ധപ്പെട്ട് നാഷണല്‍ ഹൈവേ അതോറിട്ടിയിലും കേന്ദ്ര സര്‍ക്കാറിലും സ്വാധീനം ചെലുത്തുന്നത്. കേന്ദ്ര സര്‍ക്കാറില്‍ ഇദ്ദേഹത്തിലുള്ള സ്വാധീനം കാരണമാണ് നാഷണല്‍ ഹൈവേ അതോറിട്ടി ടോള്‍ കമ്പനിക്ക് അനുകൂലമായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതെന്ന് ആരോപണമുണ്ട്. കോണ്‍ഗ്രസിലെ പ്രമുഖ എം.പിയും ഈ വിഷയത്തില്‍ പ്രത്യേക താല്‍പര്യമെടുക്കുന്നുണ്ട്. പാലിയേക്കര പ്രതിഷേധ സമരത്തെ എന്തുവിലകൊടുത്തും പരാജയപ്പെടുത്താന്‍ ഇവരുടെ നേതൃത്വത്തില്‍ കൊണ്ടുപിടിച്ച ശ്രമവും നടക്കുന്നുണ്ട്.

നേരത്തെ പാലിയേക്കരയില്‍ ടോള്‍ പിരിവുണ്ടാവുകയില്ലെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി നല്‍കിയിരുന്ന ഉറപ്പ്. ടോള്‍ കമ്പനിയില്‍ ഓഹരിയുള്ള നേതാവിന് അടികൊടുക്കുകയെന്ന ലക്ഷ്യവും അന്ന് ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ കോണ്‍ഗ്രസ് നേതാവ് ശക്തമായി ഇടപെട്ടതോടെ മുഖ്യമന്ത്രിക്ക് ഉറപ്പില്‍ നിന്ന് പിന്‍വാങ്ങേണ്ടി വരികയും സര്‍ക്കാര്‍ ചെലവില്‍ പോലീസ് സംരക്ഷണത്തോടെ ടോള്‍ പിരിക്കാന്‍ അവരസരമൊരുങ്ങുകയുമായിരുന്നു. ടോള്‍ പിരിവ് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ നേതൃത്വത്തില്‍ ആലുവ ഗസ്റ്റ് ഹൗസില്‍ കോണ്‍ഗ്രസ് സി.പി.ഐ.എം നേതാക്കളുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തത്. ഓഹരിയുള്ള കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഈ യോഗം.

യോഗത്തില്‍ വെച്ച് ടോള്‍ കമ്പനിക്ക് വേണ്ടി സി.പി.ഐ.എം, കോണ്‍ഗ്രസ് എം.പി മാരെയും എം.എല്‍.എമാരെയും വിലക്കെടുക്കുകയായിരുന്നുവെന്ന് സമരസമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. ഈ യോഗത്തില്‍ വെച്ചാണ് ടോള്‍പിരിവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമായ തീരുമാനമുണ്ടായത്. മുഖ്യമന്ത്രിയുടെ ഉറപ്പിനെ മറികടന്ന് ഇവര്‍ക്ക് തീരുമാനവുമായി മുന്നോട്ട് പോകാന്‍ കരുത്ത് നല്‍കിയത് ഈ കോണ്‍ഗ്രസ് നേതാവാണെന്നും ഇവര്‍ ആരോപിക്കുന്നു.
കോണ്‍ഗ്രസ് നേതാവിന്റെ ഓഹരി പങ്കാളിത്തത്തെക്കുറിച്ച് ടോള്‍വിരുദ്ധ സമരസമിതി പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ സി.ആര്‍ നീലകണ്ഠനും വ്യക്തമാക്കുന്നുണ്ട്. ‘ ടോള്‍ കൊള്ളയുടെ വിഹിതം ചെറിയ തോതില്‍ പറ്റുന്നവര്‍ പലരുണ്ട്. പ്രാദേശിക നേതാക്കളും ഉദ്യോഗസ്ഥരും പോലീസുകാരും ചില മാധ്യമങ്ങള്‍ പോലും അതിലുണ്ടാകാം. എന്നാല്‍ ഈ കമ്പനിയില്‍ ഓഹരി പങ്കാളിത്തം (ഒളിവില്‍) ഉള്ള കേരളത്തിലെ ഒരു കോണ്ഗ്രസ് നേതാവുണ്ട്. അതാരാണെന്നു അന്വേഷണാത്മകര്‍ കണ്ടുപിടിക്കുക’- സി.ആര്‍. തന്റെ ഫെയ്‌സ് ബുക്ക് വാളില്‍ ഇങ്ങിനെ പറയുന്നു.

മണ്ണൂത്തി-അങ്കമാലി റോഡില്‍ ഈ സ്വകാര്യ കമ്പനി മുതലിറക്കിയത് 315 കോടി രൂപയാണ്. എന്നാല്‍ ടോള്‍ വഴി പിരിച്ചെടുക്കുന്നത് 12,500 കോടി രൂപയും. ഭീമമായ തുക ടോള്‍ പിരിച്ചാണ് കമ്പനി വന്‍ ലാഭം കൊയ്യുന്നത്. ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റ് സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നിരാഹാര സമരം നക്കുകയാണ്.

അതേസമയം സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സാംസ്‌കാരിക പ്രവര്‍ത്തകര്‍ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി മുഴുവന്‍ സാംസ്‌കാരി പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുക്കാനും അറസ്റ്റുള്‍പ്പെടെ വരിക്കാനും അവര്‍ അഹ്വാനം ചെയ്യുന്നുണ്ട്. ദേശീയപാതാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജനാധിപത്യ സാംസ്‌കാരിക സംഗമം ഏപ്രില്‍ രണ്ടിന് തിരുവനന്തപുരത്ത് വൈ.എം.സി.എ ഹാളില്‍ നടക്കുന്നുണ്ട്.

http://www.doolnews.com/congress-leader-as-part-of-paliakkara-toll-company-malayalam-news-526.html

News Collected by

Sunday, March 25, 2012

ROAD USER TAXES IN INDIA

If the cost price of petrol per litre is Rs 58.90, following is the break up of cost calculated by the government.



Basic Price : Rs 28.93
Excise duty : Rs 14.35
Education Tax : Rs 0.43
Dealer commission : Rs 1.05
VAT : Rs 5.5
Crude Oil Custom duty : Rs 1.1
Petrol Custom : Rs 1.54
Transportation Charge : Rs 6.00
Total price : Rs 58.90


Complete Book

ROAD USER TAXES IN INDIA

Guidelines for Investment in Road Sector (15th Feb 2012)

Guidelines for Investment in Road Sector (15th Feb 2012) from NHAI

Web Link http://www.nhai.org/

Guidelines for Investment in Road Sector (as on 15 Feb 2012)

Tuesday, March 20, 2012

തൃശൂര്‍ പാലിയേക്കരയില്‍ നടക്കുന്ന ബി.ഒ.ടി. - ടോള്‍ വിരുദ്ധ സമരത്തിനു പിന്തുണ നല്‍കുക സാംസ്‌കാരിക പ്രവര്‍ത്തകര്‍






-ചിത്രങ്ങള്‍ ജെറിന്‍

നുഷ്യപുരോഗതിയുടെ നവലോകം ഏതുകാലത്തേയും ആദര്‍ശവാദികളായ എഴുത്തുകാരെയും സാംസ്‌കാരിക-പ്രവര്‍ത്തകരേയും ജനാധിപത്യവാദികളേയും പ്രചോദിപ്പിച്ചിട്ടുണ്ട്. എല്ലാ മനുഷ്യര്‍ക്കും തുല്യ അംഗീകാരത്തോടെ ജീവിക്കാനാകുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ ഇന്ന് വികസനമെന്നപദം മനുഷ്യനുമായി ബന്ധപ്പെട്ട ഒന്നിനും മൂല്യം കല്പിക്കുന്നില്ല. മൂലധനത്തിന്റെ വികസനവും ലാഭവും മാത്രമായിരിക്കുന്നു അതിന്റെ ലക്ഷ്യം. ജനാധിപത്യത്തിന്റെ വികേന്ദ്രീകരണമല്ല, മൂലധനത്തിന്റെ കേന്ദ്രീകരണമാണ് അധികാരശക്തികള്‍ക്കും, മുഖ്യധാരാരാഷ്ട്രീയനേതൃത്വങ്ങള്‍ക്കും സ്വീകാര്യമായിരിക്കുന്നത്.
കേരളവികസനമാതൃകയും അതിന്റെ അടിസ്ഥാനത്തിലുള്ള സാംസ്‌കാരികപരിസരങ്ങളും രൂപപ്പെട്ടത് ശക്തമായ നവോത്ഥാന പോരാട്ടങ്ങളുടെ ഫലമായിട്ടാണ്. അതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചു വളര്‍ന്നവരാണ് നാം. പൊതുവഴികള്‍ സൃഷ്ടിക്കാനുള്ള പോരാട്ടങ്ങള്‍ ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. ആ പൊതുവഴികളിലൂടെയാണ് പൊതുവിദ്യാലയങ്ങളും, പൊതു ആതുരാലയങ്ങളും, പൊതുദേവാലയങ്ങളും മറ്റു പൊതുസംവിധാനങ്ങളും രൂപപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ വികസനത്തിന്റെ മറവില്‍ ഈ പൊതുസംവിധാനങ്ങളെല്ലാം സ്വകാര്യമൂലധനത്തിന് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു കാലമാണിത്.
സാധാരണ മനുഷ്യരുടെ ദൈനംദിന യാത്രയ്ക്ക് ഉപയോഗിക്കപ്പെടുന്ന ദേശീയ പാതകള്‍ വളച്ചുകെട്ടി വന്‍കൊള്ള നടത്താന്‍ കുത്തകകളെ അനുവദിക്കുന്ന ബി.ഒ.ടി. (ആൗശഹറ ഛുലൃമലേ മിറ ഠൃമിളെലൃ) എന്ന സ്വകാര്യവല്‍ക്കരണ നയങ്ങള്‍ കേരളത്തില്‍ ആദ്യമായി നടപ്പിലാക്കിയത് ദേശീയ പാത 47-ല്‍ മണ്ണുത്തി-ഇടപ്പിള്ളി ഭാഗത്താണ്. മണ്ണുത്തി-അങ്കമാലി ഭാഗത്ത് 40 കി.മീ. ദേശീയപാത നിര്‍മ്മിക്കാന്‍ 312 കോടി രൂപയാണ് ആവശ്യമെന്ന് അധികൃതര്‍ തന്നെ പറയുന്നു. ഇത് മുടക്കാന്‍ സര്‍ക്കാരിന് കഴിയില്ലാ എന്ന് പ്രചരിപ്പിച്ചുകൊണ്ട് ഒരു സ്വകാര്യ കമ്പനിയെ ആ ജോലി ഏല്പിക്കുകയും അടുത്ത 17മ്മ വര്‍ഷംകൊണ്ട് പാലിയേക്കര ടോള്‍ ബൂത്തില്‍ നിന്ന് 12,500 കോടിയില്‍ പരം രൂപ അവര്‍ പിരിച്ചെടുക്കുമെന്ന് അവരുടെതന്നെ കണക്കുകള്‍ കാണിക്കുന്നു. ഇത്തരത്തില്‍ നിരവധി ടോള്‍ ബൂത്തുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച് ദേശീയപാതകള്‍ മൊത്തമായി വില്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനുവേണ്ടി ലക്ഷക്കണക്കിന് കുടുംബങ്ങളെ സ്വന്തം മണ്ണില്‍നിന്ന് പിഴുത് എറിയുകയാണ്. ഈ കൊള്ളയുടെ പിന്നില്‍ വന്‍ അഴിമതിയുടെ ശൃംഖലകളുണ്ട്. അതിന്റെ പങ്കുപറ്റുന്നവരായതിനാലാണ് മുഖ്യധാരാ കക്ഷികളും ഉദ്യോഗസ്ഥ - മാധ്യമ പ്രമുഖരും ഇതിനെ അംഗീകരിക്കുന്നത്.
എന്നാല്‍ ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. തൃശൂര്‍ പാലിയേക്കരയില്‍ ഉയര്‍ന്നുവന്ന ടോള്‍ ബൂത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. രണ്ടുവട്ടം അധികൃതര്‍ക്ക് ടോള്‍ പിരിവ് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. പിന്നീട് നൂറുകണക്കിന് പോലീസുകാരുടെ അകമ്പടിയോടെ ജനങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചും ജയിലിലടച്ചും ടോള്‍ പിരിവ് ആരംഭിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ ഇതിനെതിരെ കഴിഞ്ഞ അഞ്ച് ആഴ്ചയോളമായി ശക്തമായ നിരാഹാരസമരം തുടരുകയാണ്. ഈ സമരത്തെ അവഗണിക്കാനും ചൊരയില്‍ മുക്കി കൊല്ലാനുമാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഈ സമരത്തിന്റെ നേരെയുള്ള അവഗണനക്കെതിരെ കേരളീയ സാംസ്‌കാരിക സമൂഹത്തിനുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. നവോത്ഥാനം ഉഴുതുമറിച്ച മണ്ണില്‍ വേരുറപ്പിച്ച് വളര്‍ന്ന പുരോഗന പ്രസ്ഥാനങ്ങങ്ങള്‍ ഈ സമരങ്ങളില്‍ പങ്കെടുക്കുന്നില്ലെന്ന് മാത്രമല്ല ഇതിനെ തകര്‍ക്കാന്‍ പരസ്യമായി ശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളീയ നവോത്ഥാന പാരമ്പര്യം സംരക്ഷിക്കാന്‍ ജനാധിപത്യവാദികളും എഴുത്തുകാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും കക്ഷിരാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും ആവശ്യമെങ്കില്‍ പ്രത്യക്ഷസമരങ്ങള്‍ക്കും അറസ്റ്റുവരിക്കാനും തയ്യാറാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നവര്‍

പ്രൊഫ. സാറാ ജോസഫ്
പ്രൊഫ. എന്‍.പ്രഭാകരന്‍
വി.എസ്. അനില്‍കുമാര്‍
കെ.വേണു
ടി.എന്‍.ജോയ്
വി.പി.വാസുദേവന്‍
പി.എന്‍.ഗോപികൃഷ്ണന്‍
എസ്.ജോസഫ്
വി.വിജയകുമാര്‍
സെബാസ്റ്റ്യന്‍
കെ.എസ്.ഹരിഹരന്‍
വി.എം.ഗിരിജ
പീതാംബരന്‍
എന്‍.എം.പിയേഴ്‌സണ്‍
വത്സലന്‍ വാതുശ്ശേരി
പി.സുരേന്ദ്രന്‍
പ്രൊഫ.കെ.അരവിന്ദാക്ഷന്‍
ഡോ.ആസാദ്
എം.ആര്‍.മുരളി
സി.ആര്‍.നീലകണ്ഠന്‍
കമല്‍
ഐ.ഷണ്‍മുഖദാസ്
പ്രിയനന്ദനന്‍
സി.എസ്.വെങ്കിടേശ്വരന്‍
എന്‍.സുഗതന്‍
കെ.സി.ഉമേഷ്ബാബു
എന്‍.ശശിധരന്‍
റഫീക്ക് അഹമ്മദ്
കെ.കെ.ഹിരണ്യന്‍
കെ.ആര്‍.ടോണി
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
പി.രാമന്‍
സി.ആര്‍.ഓമനക്കുട്ടന്‍
വി.യു.സുരേന്ദ്രന്‍
എം.ശശി
എം.എ.റഹ്മാന്‍