Showing posts with label വിശകലനം. Show all posts
Showing posts with label വിശകലനം. Show all posts

Thursday, April 12, 2012

എന്‍.എച്ച് 47ല്‍ പകല്‍ക്കൊള്ള; കവര്‍ന്നത് 7 കോടിയിലേറെ

ഏപ്രില്‍ രണ്ടിനു ശേഷമുള്ള ടോള്‍പിരിവ് നിയമ വിരുദ്ധവും !!!

പാതയോരങ്ങളിലെ കൊള്ളസംഘങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ മണ്ണുത്തി-ഇടപ്പള്ളി റോഡില്‍ നടന്ന ടോള്‍ പിരിവ് വിവാദമാവുന്നു.
പ്രൊവിഷണല്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റി (പി.സി.സി)ന്റെ കാലാവധി ഈ മാസം രണ്ടിനു കഴിഞ്ഞിട്ടും പോലിസ് അകമ്പടിയോടെ നിയമവിരുദ്ധമായി ടോള്‍ പിരിവു തുടരുകയാണ്. ഒരു ദിവസം ഒരു കോടിയോളം രൂപയാണ് പാലിയേക്കരയില്‍ യാത്രക്കാരില്‍ നിന്നും പിരിച്ചെടുക്കുന്നത്. ഇതു പ്രകാരം ഇതിനകം ഏഴു കോടിയോളം രൂപയാണ് ടോള്‍ കമ്പനി ഇവിടെ നിന്നു കൊള്ളയടിച്ചത്.

ഇന്റര്‍ കോണ്ടിനെന്റല്‍ കണ്‍സള്‍ട്ടന്‍സ് ആന്റ് ടെക്‌നോക്രാറ്റ്‌സ് എന്ന സ്ഥാപനമാണ് മണ്ണുത്തി-ഇടപ്പള്ളി റോഡിന്റെ ഇന്റിപെന്റന്റ് കണ്‍സണ്‍ട്ടള്‍ട്ടന്‍സി. ഇവര്‍ കഴിഞ്ഞ ഡിസംബര്‍ നാലിനു അര്‍ധരാത്രി നല്‍കിയ പി.സി.സിയുടെ അടിസ്ഥാനത്തിലാണ് ടോള്‍പിരിവ് ആരംഭിച്ചത്. പി.സി.സിയോടൊപ്പം തന്നെ 120 ദിവസത്തിനകം പൂര്‍ത്തിയാക്കേണ്ട നിര്‍മാണ പ്രവൃത്തികളുടെ പഞ്ച് ലിസ്റ്റും നല്‍കിയിരുന്നു. ഈ പഞ്ച് ലിസ്റ്റ് അപൂര്‍ണവും കരാറുകാരെ സഹായിക്കുന്നതുമാണെന്നു അന്നു തന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഈ പഞ്ച് ലിസ്റ്റ് പ്രകാരമുള്ള നിര്‍മാണവും ഇതു വരെ കരാറുകാര്‍ നടത്തിയിട്ടില്ല. ഏപ്രില്‍ രണ്ടിനു 120 ദിവസ കാലാവധി കഴിഞ്ഞെങ്കിലും പ്രവൃത്തികള്‍ പൂര്‍ത്തിയായില്ല.

കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി തുടരുന്ന ടോള്‍ പിരിവ് നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് ടോള്‍ വിരുദ്ധ സംയുക്തസമരസമിതി ഇന്നലെ(11-04-2012) കണ്‍സള്‍ട്ടന്‍സി ഓഫീസിലേക്കു മാര്‍ച്ചു നടത്തി. പോട്ട സെന്ററില്‍ നിന്നു തുടങ്ങിയ മാര്‍ച്ച് ഇന്റര്‍ കോണ്ടിനെന്റല്‍ കണ്‍സള്‍ട്ടന്‍സ് ആന്റ് ടെക്‌നോക്രാറ്റ്‌സിനു മുന്‍വശത്തു പോലിസ് തടഞ്ഞു. തുടര്‍ന്നു നടന്ന പൊതുയോഗം കുടിയിറക്കു-സ്വകാര്യവല്‍ക്കരണ വിരുദ്ധസമിതി കണ്‍വീനര്‍ ടി എല്‍ സന്തോഷ് ഉദ്ഘാടനം ചെയ്തു. സമരസഹായസമിതി കണ്‍വീനര്‍ ടി കെ വാസു അധ്യക്ഷത വഹിച്ചു. സംയുക്തസമരസമിതി ജനറല്‍ കണ്‍വീനര്‍ പി ജെ മോന്‍സി സ്വാഗതം പറഞ്ഞു. എ.ഐ.വൈ.എഫ് സംസ്ഥാനസമിതി അംഗം വി എസ് ജോഷി, സി.പി.ഐ(എം.എല്‍) നേതാവ് പുരുഷോത്തമന്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് മിര്‍സാദ് റഹ്മാന്‍, എം മോഹന്‍ദാസ്, സി എ അജിതന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ടോള്‍ പിരിവ് ഉടന്‍ നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ട് കണ്‍സള്‍ട്ടന്‍സി ഓഫീസര്‍ക്കു നിവേദനം നല്‍കി. ഏപ്രില്‍ രണ്ടിനു പി.സി.സിയുടെ കാലാവധി കഴിഞ്ഞെന്നും കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നും ടീംലീഡറും ഹൈവേ എഞ്ചിനീയറുമായ ഹരിദാസ് അറിയിച്ചു. ഇക്കാര്യം ഹൈവേ പ്രൊജക്ട് ഡയറക്ടറേയും ഇന്റിപെന്റന്റ് കണ്‍സണ്‍ട്ടള്‍ട്ടന്‍സിയേയും അറിയിച്ചിട്ടുണ്ടെന്നും കരാര്‍ റദ്ദാക്കി നടപടി എടുക്കാന്‍ റിപോര്‍ട് നല്‍കിയിട്ടുണ്ടെന്നും ടീംലീഡര്‍ പറഞ്ഞു. പി.സി.സിയുടെ കാലാവധി കഴിഞ്ഞിട്ടും കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ ഏപ്രില്‍ രണ്ടിനു ശേഷം നടക്കുന്ന പിരിവ് നിയമവിരുദ്ധമാണെന്നും കരാറുകാരോടു എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമവിരുദ്ധമായ ടോള്‍പിരിവിനു സംരക്ഷണം നല്‍കും വിധം കലക്ടരുടെ റിപോര്‍ട് ആവശ്യപ്പെട്ട് കാത്തിരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി തിരുത്തണമെന്നു ടോള്‍വിരുദ്ധ സംയുക്തസമരസമിതി ആവശ്യപ്പെട്ടു.

നിയമവിരുദ്ധമായി പിരിച്ചെടുത്ത പണം തിരിച്ചടപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നു ടി എല്‍ സന്തോഷ് ആവശ്യപ്പെട്ടു.

By പി അനീബ്‌

Wednesday, April 11, 2012

ബി.ഓ.ടി ടോള്‍ വിരുദ്ധ സമരം, ഇടതുപക്ഷം പരാജയപ്പെടുന്നിടത്ത് ജനങ്ങള്‍ രാഷ്ട്രീയം പറയുന്നു


പൊതുമേഖലയുടെ അഞ്ചു ശതമാനം ഓഹരി വില്‍ക്കുമ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നവര്‍ ജനങ്ങള്‍ക്ക് ഏറ്റവും അനിവാര്യമായ പൊതുമെഖലയായ പൊതുവഴികള്‍ സ്വകാര്യകമ്പനിക്ക് തീറെഴുതിയപ്പോള്‍ ‘ഒരക്ഷരം എതിര്‍ത്ത് പറഞ്ഞില്ല എന്ന് തന്നെയല്ല, ആവശ്യമായ എല്ലാ കരാറുകളും ഒപ്പിട്ടു കൊടുക്കുകയും ചെയ്തു.

March 23rd, 2012
doolnews.com

ബി.ഓ.ടി ടോള്‍ വിരുദ്ധ സമരം, ഇടതുപക്ഷം പരാജയപ്പെടുന്നിടത്ത് ജനങ്ങള്‍ രാഷ്ട്രീയം പറയുന്നു


‘നോ ബി.ഓ.ടി നോ ടോള്‍’ എന്ന കൃത്യമായ മുദ്രാവാക്യം വെച്ചാണ് പാലിയേക്കരയില്‍ സമരം നടക്കുന്നത്. കഴിഞ്ഞ പത്തൊന്‍പതു ദിവസമായി നിരാഹാരം തുടര്‍ന്നിട്ടും സര്‍ക്കാരോ പ്രതിപക്ഷമോ സമരം കണ്ടതായി നടിക്കുന്നില്ല. നൂറു കണക്കിന് പോലീസുകാരുടെ അകമ്പടിയോടെ ടോള്‍ പിരിക്കുന്നതിനാല്‍ ഉപരോധിക്കുക എന്നത് ഈ ചെറിയ സംഘടകളെകൊണ്ട് സാധിക്കുന്നതല്ല. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി ചര്‍ച്ചകളില്‍ മുന്നോട്ടു വെച്ച ഒരഭിപ്രായം (ടോള്‍ ഇല്ലാതെ മുഴുനീള സര്‍വീസ് റോഡ് എന്നത് എങ്കിലും) നടപ്പാക്കണം എന്ന ആവശ്യം ഉയര്‍ന്നത്.

എന്നാല്‍ പിന്നീട് മുഖ്യമന്ത്രി തന്നെ അതില്‍ നിന്നും പിറകോട്ടു പോയി. കരാര്‍ ഒപ്പിട്ടു കഴിഞ്ഞതിനാല്‍ ഇനി പിന്മാറാന്‍ ആവില്ല എന്ന് മുഖ്യമന്ത്രി പലവട്ടം ആവര്‍ത്തിച്ചു. ടെണ്ടര്‍ നടപടിക്രമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ജി.ഐ.പി.എല്‍ എന്ന കമ്പനിയുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത് എന്നത് കൊണ്ടുതന്നെ അത് നിയമവിധേയമല്ല എന്നും സമരസമിതി ചൂണ്ടിക്കാണിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് നിര്‍മ്മിക്കും എന്ന് വാഗ്ദാനം നല്‍കിയ കമ്പനി ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന പാത അപകടങ്ങള്‍ പതിയിരിക്കുന്ന അപൂര്‍ണ്ണമായ ഒന്നാണ്. ബി.ഒ.ടി ക്ക് എതിരായ സമരമെന്നത് പലപ്പോഴും അമൂര്‍ത്തമായിട്ടാണ് പൊതുസമൂഹത്തിനു തോന്നിയിട്ടുള്ളത്. ആഗോളഉദാരസ്വകാര്യ വല്‍ക്കരണ നയങ്ങളുടെ ഭാഗമായി എല്ലാ മേഖലകളിലും ടോളും സെസ്സും സ്വാശ്രയ സ്ഥാപനങ്ങളും വ്യാപകമായ സാഹചര്യത്തില്‍ ബി.ഓ.ടി വിരുദ്ധ മുദ്രാവാക്യം ജനങ്ങള്‍ക്ക് ബോധ്യപ്പെടില്ല. എന്നാല്‍ മട്ടാഞ്ചേരി പാലത്തിന്റെ കണക്കു പുറത്തു വന്നപ്പോള്‍ (പതിമൂന്നു കോടി മുടക്കി പാലം നിര്‍മ്മിച്ച കമ്പനി ഇതിനകം 170 കോടി രൂപ പിരിച്ചു കഴിഞ്ഞുവെന്നും ഇനിയും ആറു വര്‍ഷത്തേക്ക് കൂടി പിരിക്കാന്‍ അനുവാദം തേടിയിരിക്കുകയുമാണെന്ന് അറിഞ്ഞപ്പോള്‍ ഇതിലെ കൊള്ള കുറെപ്പേരെങ്കിലും തിരിച്ചറിഞ്ഞു. എന്നിട്ടും നാല്‍പ്പത്തഞ്ചു മീറ്ററില്‍ ബി.ഓ.ടിപാത എന്ന സര്‍ക്കാര്‍ നയത്തിനെ എതിര്‍ക്കാന്‍ കുടിയോഴിക്കപ്പെടുന്നവര്‍ മാത്രമേ ഉണ്ടായുള്ളൂ എന്നത് സത്യമാണ്.

ഈ സാഹചര്യത്തില്‍ ആണ് പാലിയേക്കര സമരം വ്യത്യസ്തമാകുന്നത്. അവിടെ ഭൂമി ഏറ്റെടുക്കലിന്റെ പ്രശ്‌നമില്ല. അത് പൂര്‍ത്തിയായി. പ്രാദേശിക ജനതയ്ക്ക് ചില്ലറ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. എന്നിട്ടും അവിടെ സമരം ശക്തിപ്പെട്ടത് എന്തുകൊണ്ട് എന്നതാണ് പ്രധാന രാഷ്ട്രീയ പ്രശ്‌നം. കേരളം പോലൊരു സമൂഹത്തില്‍ ഒരു ബി.ഓ.ടി റോഡു എത്രമാത്രം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും, എന്ന് പ്രായോഗികമായി ജനങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു അവിടെ. അങ്ങനെ ആ ജനങ്ങളാണ് സമരത്തിന് വന്നിട്ടുള്ളത്. പ്രാദേശിക ജനത ഉയര്‍ത്തുന്നത് ദേശീയ രാഷ്ട്രീയ മുദ്രാവാക്യമാണ്. ഇടതുപക്ഷടക്കമുള്ള ‘ദേശീയ’ രാഷ്ട്രീയ കക്ഷികള്‍ ഉയര്‍ത്തുന്നതോ? അവര്‍ പ്രാദേശിക ഇളവുകള്‍ വേണമെന്ന് മാത്രമാണ്.

പൊതുമേഖലയുടെ അഞ്ചു ശതമാനം ഓഹരി വില്‍ക്കുമ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നവര്‍ ജനങ്ങള്‍ക്ക് ഏറ്റവും അനിവാര്യമായ പൊതുമെഖലയായ പൊതുവഴികള്‍ സ്വകാര്യകമ്പനിക്ക് തീറെഴുതിയപ്പോള്‍ ‘ഒരക്ഷരം എതിര്‍ത്ത് പറഞ്ഞില്ല എന്ന് തന്നെയല്ല, ആവശ്യമായ എല്ലാ കരാറുകളും ഒപ്പിട്ടു കൊടുക്കുകയും ചെയ്തു.

പൊതുപാതയില്‍ പൊതുയോഗ നിരോധനത്തിന് എതിരെ ആഞ്ഞടിക്കുന്നവര്‍ ഇനിമേല്‍ പൊതുപാത തന്നെ ഇല്ലാതായി എന്നത് അറിയാതാകുമോ? അതോ നേതാക്കള്‍ക്കെല്ലാം കാര്‍ (ഇന്നോവയും) ഉള്ളതുകൊണ്ട് വേഗമെത്താന്‍ നല്ല റോഡു ഉണ്ടായാല്‍ മതി, റോഡിനു ഇരുവശവും ഉള്ളവര്‍ എന്ത് ദുരിതം അനുഭവിക്കുന്നു എന്ന് അറിയേണ്ടതില്ല. എന്നാണോ?? ഇന്നോവയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടോള്‍ യാത്ര അത്ര അധികമായി തോന്നുകയുമില്ല. അതും പൊതു പണം ആണെങ്കില്‍ ഒരിക്കലും തോന്നാന്‍ വഴിയില്ല.

ഹൈക്കോടതിയില്‍ ടോള്‍ സംബന്ധിച്ച കേസ് നടക്കുകയാണ്. ഇത്തരം വിഷയങ്ങളില്‍ കേസ് കൊടുക്കാനും അവസാനം വരെ നടത്താനും ആളുകള്‍ തീരെയില്ല. ഒന്നോ രണ്ടോ പേര്‍ രാത്രിയും പകലും കുത്തിയിരുന്ന് രേഖകള്‍ തേടിയെടുത്ത് യുദ്ധം ചെയ്തു കേസ് ജയിച്ചാല്‍ വഴിയോരത്തിലൂടെ പതിറ്റാണ്ടുകള്‍ പോകുന്ന ആളുകള്‍ക്കും പൊതുസമൂഹത്തിനും ആണ് അത് ഉപകരിക്കുക. ദൗര്‍ഭാഗ്യവശാല്‍ കേസ് നടത്താനുള്ള സാമ്പത്തിക സഹായം പോലും തരാന്‍ കോടികള്‍ സ്വന്തമായുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളോ വ്യക്തികളോ തയ്യാറാവാറില്ല.

അതിനാല്‍ത്തന്നെ ഈ കേസ് വിജയിച്ചാല്‍ കേരളത്തിലെ ആകെ ടോള്‍ റോഡുകള്‍ക്കുള്ള മറുപടിയാകും അത്. ഇടതിന്നും വലതിനും ഉള്ള രാഷ്ട്രീയ പാഠവും.നോ തോല്‍ ഓണ്‍ റോഡ്സ് നോ തോല്‍ നോ ബി ഓ t

News Collected by

Monday, March 29, 2010

കാനായികുഞ്ഞിരാമന്‍ ദേശീയപാതവില്‍പ്പനക്കെതിരെ


ദേശീയപാതവില്‍പനയുടെ ഉള്ളറകളെ വെളിപ്പെടുത്തിക്കൊണ്ട്‌ കാനായികുഞ്ഞിരാമന്‍ കേരളകൌമുദിയില്‍ മാര്‍ച്ച്‌ 26 ന് ലേഖനം

Tuesday, March 16, 2010

തകര്‍ത്തെറിയുന്ന നമ്മുടെ നാഗരികത

സ്വകാര്യ പാതയുടെ കടന്നു വരവോടെ നമുക്ക് നഷട്ടപെടുക നമ്മുടെ ഭൂമിയോ സഞ്ചാര സ്വാതന്ത്ര്യമോ മാത്ര
മായിരിക്കില്ല നൂറ്റാണ്ടുകളുടെ കഠിനാദ്ദ്വാനതിലൂടെ
നാം പടുത്തുയര്‍ത്തിയ നമ്മുടെ നാഗരികത കൂടിയാണ്...
തെ
ഇത് നമ്മുടെ സംസ്കാരത്തിനും നിലനില്പിനും എതിരായ കടന്നാക്രമണം തന്നെയാണ്....


ചതിയന്‍ ടനാകരെ
കാണൂ ഞങ്ങളുടെ
രിച്ച തറവാട്..
തകര്‍ന്ന
തെരു
വോരങ്ങള്‍....