Saturday, May 15, 2010

കിനാലൂര്‍: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

Posted on: 15 May 2010
കോഴിക്കോട്: വ്യവസായ വികസനത്തിന്റെ പേരില്‍ കിനാലൂരില്‍ പുതിയ നാലുവരിപ്പാത നിര്‍മ്മിക്കേണ്ട സാഹചര്യമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധക്കാര്‍ക്കുനേരെ നടന്ന പോലീസ് അതിക്രമത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിനാലൂരില്‍ യു.ഡി.എഫ് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

കിനാലൂരില്‍ എന്ത് വ്യവസായമാണ് വരാന്‍ പോകുന്നതെന്ന് സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. വികസനം ജനങ്ങള്‍ക്കെതിരാകരുതെന്നും ചെന്നിത്തല സൂചിപ്പിച്ചു.

നാലുവരിപ്പാതയ്ക്ക് യു.ഡി.എഫ് എതിരല്ല. എന്നാല്‍ ജനങ്ങളുടെ അടിസ്ഥാന യാത്രാ സൗകര്യത്തിന് ആവശ്യമുള്ള സ്ഥലങ്ങളിലാണ് നാലുവരിപ്പാത നിര്‍മ്മിക്കേണ്ടത്. വ്യവസായ പാര്‍ക്ക് വരുമെന്നു പറയുന്ന വ്യവസായ മന്ത്രിക്കു പോലും അതിനാധാരമായ വസ്തുതകള്‍ നിശ്ചയമില്ല. എന്തു വിലകൊടുത്തും നാലുവരിപ്പാത നിര്‍മ്മിക്കുമെന്ന എളമരം കരീമിന്റെ പ്രസ്താവന നടപ്പിലാവില്ല. വ്യവസായ മന്ത്രിയെന്ന നിലയില്‍ ജനങ്ങളെ പരിഹസിക്കുന്നത് കരിം നിര്‍ത്തണം. കരിം അഭിനവ ബുദ്ധദേവ് ഭട്ടാചാര്യയാകാന്‍ ശ്രമിക്കുകയാണെന്നും രമേശ് ആരോപിച്ചു.

കിനാലൂര്‍ ഏഴുകണ്ടിയില്‍ നടന്ന ധര്‍ണയില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ.എം.കെ. മുനീറും പങ്കെടുത്തു

നാലുവരിപ്പാതയെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ്. ബഹുജന മാര്‍ച്ച് നടത്തി. സി.പി.എം.നേതാവ് എം.മെഹബൂബിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച്. അഞ്ചുമണിക്ക് വട്ടോളി ബസാറില്‍ സമാപിക്കും. സി.പി.എം. സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും

No comments:

Post a Comment